സ്വർണക്കടത്ത് തടയാൻ അധികാരികൾക്ക് കഴിയുന്നില്ലെന്ന് ഹൈക്കോടതി

08:41 PM Aug 31, 2021 | Deepika.com
കൊച്ചി: സ്വർണക്കടത്ത് തടയാൻ അധികാരികൾക്ക് കഴിയുന്നില്ലെന്ന പരാമർശവുമായി ഹൈക്കോടതി. കസ്റ്റംസ് ജാഗ്രത പുലര്‍ത്തിയിട്ടും നിരന്തരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടും സ്വര്‍ണക്കടത്തു ദിനംപ്രതി വര്‍ധിക്കുകയാണ്. പല കാരണങ്ങളാല്‍ അധികൃതര്‍ക്ക് ഇതു നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന് സിംഗിള്‍ ബെഞ്ച് കുറ്റപ്പെടുത്തി.

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിക്ക് ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശം. അർജുൻ ആയങ്കി 60 ദിവസം റിമാൻഡിൽ കഴിഞ്ഞിട്ടും കസ്റ്റംസ് കുറ്റപത്രം നല്‍കിയില്ലെന്ന വിലയിരുത്തിയാണ് ജസ്റ്റീസ് വി. ഷെര്‍സി ജാമ്യം നല്‍കിയത്. മൂന്നു മാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്നും നിർദേശമുണ്ട്.