ചൈനയുമായുള്ള അതിർത്തി തർക്കം ചർച്ചയിലൂടെ പരിഹരിക്കാൻ ആഗ്രഹം: പ്രതിരോധമന്ത്രി

10:45 PM Aug 30, 2021 | Deepika.com
ന്യൂഡല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യാതിര്‍ത്തികളുടെ പവിത്രത ലംഘിക്കപ്പെടാന്‍ അനുവദിക്കില്ല. യഥാര്‍ഥ നിയന്ത്രണ രേഖയിലെ ഏകപക്ഷീയമായി നീക്കങ്ങള്‍ കണ്ടില്ലെന്ന് നടക്കില്ലെന്നും രാജ്‌നാഥ് വ്യക്തമാക്കി.

ചൈനയുമായുള്ള അതിര്‍ത്തിയില്‍ പ്രത്യക്ഷമായ ചില വ്യത്യാസങ്ങളുണ്ട്. എന്നാൽ ഇരുപക്ഷത്തെയും സൈനികര്‍ പെട്രോളിംഗ് നടത്തുന്നത് സംബന്ധിച്ചു ധാരണകളും നടപടിക്രമങ്ങളും ഉണ്ട്. ചൈന പലപ്പോഴും ഈ നടപടിക്രമങ്ങള്‍ തെറ്റിക്കുകയായിരുന്നു. ചൈനീസ് സൈന്യത്തിന്‍റെ യഥാര്‍ഥ നിയന്ത്രണ രേഖയിലെ ഏകപക്ഷീയ നീക്കങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാകില്ല.

കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയിലും ഇന്ത്യന്‍ സേന പ്രതിരോധിച്ച് അതുകൊണ്ടു തന്നെയാണ്. ഇന്ത്യന്‍ സേനയുടെ ധീരമായ ചെറുത്തു നില്‍പ് കാരണം ചൈനീസ് പട്ടാളത്തിന്‍ പിന്‍വാങ്ങേണ്ടി വന്നുവെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനിലെ സ്ഥിതി വിശേഷങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്നും ഇന്ത്യക്ക് വെല്ലുവിളിയാണെന്നും രാജ്യത്തിന്‍റെ തന്ത്രങ്ങളില്‍ മാറ്റം വരുത്തുമെന്നും രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.