കോവിഡ്: സംസ്ഥാനത്തെ പരിശോധനാ തന്ത്രം പുതുക്കിയതായി ആരോഗ്യമന്ത്രി

08:32 PM Aug 29, 2021 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പരിശോധനാ തന്ത്രം പുതുക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജില്ലകളിലെ വാക്‌സിനേഷന്‍ നില അടിസ്ഥാനമാക്കി ഗൈഡ് ലൈൻ പുറപ്പെടുവിച്ചതായും അവർ പറഞ്ഞു.

ജനസംഖ്യയുടെ 80 ശതമാനത്തിന് മുകളില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത ജില്ലകളില്‍ നേരിയ തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങി രോഗലക്ഷണങ്ങളുള്ള എല്ലാ വ്യക്തികള്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ഈ സ്ഥലത്ത് സെന്‍റിനല്‍ സര്‍വയലന്‍സിന്‍റെ ഭാഗമായി ആന്‍റിജന്‍ പരിശോധനയും ഉണ്ടാകും.

കടകള്‍, മാളുകള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍, ട്രാന്‍സിറ്റ് സൈറ്റുകള്‍ തുടങ്ങിയ ഉയര്‍ന്ന സാമൂഹിക സമ്പര്‍ക്കം ഉള്ള ആളുകള്‍ക്കിടയിലാണ് പരിശോധന. ജില്ലയിലെ രോഗത്തിന്‍റെ സ്ഥിതി വിലയിരുത്താനുള്ള റാണ്ടം പരിശോധനയ്ക്കും ആന്‍റിജന്‍ മതിയാകും.

ജനസംഖ്യയുടെ 80 ശതമാനത്തിന് മുകളില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത തദ്ദേശ സ്ഥാപന പ്രദേശങ്ങളിലും ഈ രീതി പിന്തുടരുന്നതാണ്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത് രണ്ടാഴ്ച കഴിഞ്ഞവര്‍ക്ക് രോഗലക്ഷണമില്ലെങ്കില്‍ റാണ്ടം പരിശോധനയില്‍ നിന്നും ഒഴിവാക്കും. രണ്ട് മാസത്തിനുള്ളിൽ രോഗം സ്ഥിരീകരിച്ചവർക്കും പരിശോധനയുണ്ടാവില്ല.

സാമ്പിളുകള്‍ പരിശോധിച്ച് ഫലം എത്രയും വേഗം അപ് ലോഡ് ചെയ്യേണ്ടതാണ്. ഇതിന് വിരുദ്ധമായി ചെയ്യുന്ന ലാബുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജില്ലാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ആന്‍റിജന്‍, ആര്‍ടിപിസിആര്‍ ടെസ്റ്റ് കിറ്റുകളുടെ ഗുണനിലവാര പരിശോധന നടത്തി നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.