പ്രതിവാര കോവിഡ് വ്യാപനം ഏഴിനു മുകളിലുള്ള പ്രദേശങ്ങളിൽ ലോക്ഡൗൺ

09:13 PM Aug 28, 2021 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിവാര കോവിഡ് വ്യാപനത്തോത് ഏഴിനു മുകളിലുള്ള പ്രദേശങ്ങളിൽ ലോക്ഡൗണും ഏർപ്പെടുത്താൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

പുതിയ സാഹചര്യം കണക്കിലെടുത്ത് പ്രതിവാര രോഗബാധ ജനസംഖ്യാ അനുപാതം ഏഴിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ലോക്ഡൗണ്‍ ഏർപ്പെടുത്താൻ തീരു മാനിച്ചു. നേരത്തെ ജനസംഖ്യ അനുപാതം എട്ടിൽ കൂടുതലുള്ള പ്രദേശങ്ങളിലാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നത്.

ഇതോടെ കൂടുതൽ തദ്ദേശ സ്ഥാപന വാർഡുകൾ ലോക്ഡൗണിലേക്കു നീങ്ങും. ആദ്യഘട്ടത്തിൽ പത്തിൽ കൂടുതലുള്ള ഇടങ്ങളിലായിരുന്നു ലോക്ഡൗൺ.

ഇപ്പോഴത്തെ കോവിഡ് വ്യാപന സ്ഥിതി വിലയിരുത്തി മുന്നോട്ടു പോകാനുള്ള തന്ത്രം ആവിഷ്കരിക്കാൻ ഈ രംഗത്തെ വിദഗ്ധരെ പങ്കെടുപ്പിച്ചു സെപ്റ്റംബർ ഒന്നിന് യോഗം ചേരും. മെഡിക്കൽ കോളജുകളിലെ കോവിഡ് ചികിത്സാനുഭവമുള്ള പ്രധാന ഡോക്ടർമാർ, ചികിത്സാ പരിചയമുള്ള സ്വകാര്യ ആശുപത്രി ഡോക്ടർമാർ, രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റുകൾ, ആരോഗ്യ വിദഗ്ധർ എന്നിവരെ ആ യോഗത്തിൽ പങ്കെടുപ്പിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ സ്വയം സ്ഥാപന പ്രസിഡന്‍റ്, സെക്രട്ടറിമാരുടെ യോഗം സെപ്റ്റംബർ മൂന്നിന് ചേരും. ആരോഗ്യ മന്ത്രിക്കു പുറമെ റവന്യു, തദ്ദേശ വകുപ്പ് മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും.

വ്യാപാരസ്ഥാപനങ്ങളുടെ ഉടമസ്ഥരുടേയും റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടേയും യോഗം സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഓണത്തിനു മുൻപ് വിളിച്ചു കൂട്ടിയിരുന്നു. ഇത്തരം യോഗങ്ങൾ വീണ്ടും ചേരാൻ നിർദേശിച്ചു.

കടകളിൽ എത്തുന്നവരും ജീവനക്കാരും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് കടയുടമകളുടെ യോഗം ചേരുന്നത്. വാക്സിൻ എടുക്കാത്തവർ അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ പുറത്തിറങ്ങുന്നുള്ളൂവെന്ന് ഉറപ്പാക്കാനാണ് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെ യോഗം ചേരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മുതിർന്ന ഐപിഎസ് ഓഫീസർമാരെ ജില്ലകളിലേയ്ക്ക് പ്രത്യേകമായി നിയോഗിച്ചു. ഓഫീസർമാർ തിങ്കളാഴ്ച ചുമതല ഏറ്റെടുക്കും.

എല്ലാ ജില്ലകളിലും അഡീഷണൽ എസ്പിമാർ കോവിഡ് നിയന്ത്രണങ്ങളുടെ ജില്ലാതല നോഡൽ ഓഫീസർമാരായിരിക്കും. ഇവർ ജില്ലകളിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്തും.