വയനാട്: പ്രധാനമന്ത്രിയുടെ ഓഫീസ് സ്റ്റാഫ് എന്ന പേരിൽ തട്ടിപ്പ് നടത്തിയ നാലംഗ സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി പ്രവീണ്‍, തിരുവനന്തപുരം സ്വദേശി എ.ആർ.രാജേഷ് എന്നിവരാണ് പിടിയിലായത്. സംഘത്തിലെ രണ്ടുപേർക്കായി പോലീസ് അന്വേഷണം തുടരുകയാണ്.
പിഎംഒ പ്രതിനിധികൾ എന്ന പേരിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഇവർ താമസവും യാത്രയും തരപ്പെടുത്തിയിരുന്നു. വെട്ടത്തൂരിലെ വനംവകുപ്പ് വാച്ച്ടവറിലായിരുന്നു താമസം. ജുലൈ 25 മുതൽ 29 വരയായിരുന്നു താമസം. പിന്നീട് സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തുന്നതിനിടെ നാലംഗ സംഘം സ്ഥലത്ത് നിന്നും മുങ്ങുകയായിരുന്നു.
സംഭവത്തിൽ വനംവകുപ്പ് ജീവനക്കാർക്കെതിരേയും വിമർശനം ഉയർന്നിരുന്നു. കാര്യമായ പരിശോധന നടത്താതെ ഇവർക്ക് സൗകര്യങ്ങൾ ഒരുക്കിയ സംഭവത്തിൽ അന്വേഷണവും നടക്കുന്നുണ്ട്.
പിഎം ഓഫീസിന്റെ പേരിൽ തട്ടിപ്പ്: രണ്ടു പേർ അറസ്റ്റിൽ
02:20 PM Aug 27, 2021 | Deepika.com