സേലത്ത് കേരള എക്സൈസിന്‍റെ വൻ സ്പിരിറ്റ് വേട്ട; 10,850 ലിറ്റർ പിടിച്ചെടുത്തു

10:02 AM Aug 27, 2021 | Deepika.com
സേലം: തമിഴ്നാട് സേലത്ത് കേരള എക്സൈസിന്‍റെ വൻ സ്പിരിറ്റ് വേട്ട. കേരളത്തിലേയ്ക്ക് കടത്താനായി സ്വകാര്യ ഗോഡൗണിൽ സൂക്ഷിച്ച 10,850 ലിറ്റർ സ്പിരിറ്റാണ് എക്സൈസ് റെയ്ഡിൽ പിടികൂടിയത്.

പാലക്കാട് എക്സൈസ് ഇന്‍റലിജൻസും എക്സൈസ് എൻഫോഴ്സ്മെന്‍റും സംയുക്തമായി സേലത്ത് നടത്തിയ റെയ്ഡിലാണ് വൻ സ്പിരിറ്റ് ശേഖരം പിടികൂടിയത്. സേലം ശ്രീനായിയ്ക്കാംപെട്ടിയിലെ സ്വകാര്യ ഗോഡൗണിൽ 310 കന്നാസുകളിലായി സൂക്ഷിച്ച സ്പിരിറ്റാണ് തമിഴ്നാട് പോലീസിന്‍റെ കൂടി സഹായത്തോടെ പിടിച്ചെടുത്തത്.

കേസിൽ തിരുവനന്തപുരം കളിയിക്കാവിള സ്വദേശി കനകരാജ്, സേലം സ്വദേശി അരസ് എന്നിവരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയുടേതാണ് ഈ ഗോഡൗണെന്ന് അധികൃതർ പറഞ്ഞു.

മധ്യപ്രദേശിൽ നിന്നും സ്പിരിറ്റത്തിച്ച് സേലത്തെ ഗോഡൗണിൽ സൂക്ഷിച്ച ശേഷം പിന്നീട് ചെറിയ ലോഡുകളിലായി കേരളത്തിലേക്ക് കടത്തുമെന്ന് എക്സൈസ് വ്യക്തമാക്കി.