അഫ്ഗാനിലെ സ്ഥിതി അതീവ ഗുരുതരമെന്ന് വിദേശകാര്യമന്ത്രി

07:04 PM Aug 26, 2021 | Deepika.com
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. അഫ്ഗാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടിക്കാണ് ഇപ്പോൾ ഏറെ പ്രാധാന്യം നൽകുന്നതെന്നും കക്ഷി നേതാക്കളുടെ യോഗത്തിൽ മന്ത്രി വ്യക്തമാക്കി.

കഴിയുന്ന അത്രയും ആളുകളെ ഒഴിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഓഗസ്റ്റ് 15 മുതൽ ഇന്ത്യയിൽ എത്തിച്ചവരിൽ ഇന്ത്യക്കാർക്കു പുറമേ അഫ്ഗാനിൽ നിന്നുള്ള ഹിന്ദു, സിഖ് സമുദായത്തിൽ പെട്ടവരും ഉണ്ടെന്നും മന്ത്രി വിശദീകരിച്ചു. സംഘർഷഭൂമിയായി മാറിയ അഫ്ഗാനിൽ അകപ്പെട്ടരുടെയും സുരക്ഷയും രക്ഷാദൗത്യത്തിനും ആണ് സർക്കാർ ഏറെ പ്രാധാന്യം നൽകുന്നതെന്നും എസ്. ജയശങ്കർ വ്യക്തമാക്കി.

അഫ്ഗാനിസ്ഥാന്‍റെ കാര്യത്തിൽ ഇന്ത്യയ്ക്ക് ദീർഘകാല വൈകാരിക ബന്ധമുണ്ട്. വികസന പ്രവർത്തനങ്ങൾ അടക്കമുള്ള കാര്യങ്ങളിൽ ആശങ്കയുണ്ട്. അഞ്ഞൂറോളം പദ്ധതികളാണ് ഇന്ത്യയുടേതായി അഫ്ഗാനിസ്ഥാനിൽ ഉണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടരും. അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങളും മാറ്റങ്ങളും മനസിൽ കരുതിയായിരിക്കും ഇന്ത്യയുടെ ഭാവി നീക്കങ്ങളെന്നും മന്ത്രി വ്യക്തമാക്കി.