കരുവന്നൂർ ബാങ്ക്: ആസ്തി ബാധ്യതകൾ തിട്ടപ്പെടുത്താൻ മൂന്നംഗ സമിതി

08:22 PM Aug 25, 2021 | Deepika.com
തിരുവനന്തപുരം: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിന്‍റെ ആസ്തി ബാധ്യതകൾ തിട്ടപ്പെടുത്താൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. നിക്ഷേപകർക്കു തിരികെ നൽകാനുള്ളതിന്‍റെ കണക്ക് ഈ സമിതി വിലയിരുത്താനും നിർദേശിച്ചതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.

പിരിച്ചെടുക്കാനുള്ള കടം കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സഹകരണ രജിസ്ട്രാറിന്‍റെ മേൽനോട്ടത്തിൽ മൂന്നംഗ സമിതിയായിരിക്കും പ്രവർത്തിക്കുക. തിരിമറി കേസിൽ പ്രതികളായവരുടെ ആസ്തി വിലയിരുത്തുന്നതിനും അതു കൈവിട്ട് പോകാതിരിക്കാനുള്ള നടപടി സ്വീകരിക്കാനും നിർദ്ദേശിച്ചു.

മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സും നീതി സ്റ്റോറുകളും കരുവന്നൂർ ബാങ്കിനുണ്ട്. ഇവിടെ നിന്നും വരുമാനം ലഭിക്കുന്നുണ്ട്. ഈ വരുമാനം അടക്കം വിലയിരുത്തിയാകും മുന്നോട്ട് പോകുക. നിക്ഷേപകർക്ക് നിക്ഷേപം തിരികെ നൽകുന്നതിനുള്ള പാക്കേജ് തയാറാക്കി വരികയാണ്.

ആദ്യ ഉന്നതതല അന്വേഷണ സംഘം ഇടക്കാല റിപ്പോർട്ട് നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്. അന്തിമ റിപ്പോർട്ട് അടുത്ത ദിവസങ്ങളിൽ ലഭിക്കും. അന്തിമ റിപ്പോർട്ട് ലഭിച്ചാൽ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും വാസവൻ പറഞ്ഞു.