നല്ല നിലയിൽ തീർത്തു; കുണ്ടറ പീഡന പരാതി കേസിൽ മന്ത്രി ശശീന്ദ്രന് ക്ലീൻ ചിറ്റ്

11:34 AM Aug 25, 2021 | Deepika.com
കൊല്ലം: കുണ്ടറ പീഡന പരാതി കേസിൽ മന്ത്രി എ.കെ. ശശീന്ദ്രന് പോലീസിന്‍റെ ക്ലീൻ ചിറ്റ്. മന്ത്രിക്കെതിരെ കേസെടുക്കാനാകില്ലെന്ന് ശാസ്താംകോട്ട ഡിവൈഎസ്പി ജില്ലാ റൂറൽ എസ്പിക്ക് റിപ്പോർട്ട് കൈമാറി.

പീഡന പരാതി പിൻവലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടില്ല. "നല്ല നിലയിൽ പ്രശ്നം തീർക്കണം' എന്നാണ് മന്ത്രി പറഞ്ഞതെന്നും പോലീസ് വ്യക്തമാക്കി.

കേസിൽ മന്ത്രി കുറ്റക്കാരനല്ലെന്ന് പോലീസിന് കഴിഞ്ഞ ദിവസം നിയമോപദേശം ലഭിച്ചിരുന്നു. പരാതിക്കാരിയുടെ അച്ഛനോട് "നല്ല നിലയിൽ പ്രശ്നം തീർക്കണം' എന്നാണു മന്ത്രി പറഞ്ഞതെന്നും നിയമോപദേശത്തിൽ പറയുന്നു. ശബ്ദതാരാവലി ഉദ്ധരിച്ചാണ് നിയമോപദേശം ലഭിച്ചത്. നിവൃത്തി വരുത്തുക, കുറവ് തീർക്കുക എന്ന അർഥത്തിലാണു മന്ത്രി സംസാരിച്ചത് എന്നാണു നിയമോപദേശം.

ഇരയുടെ പേരോ പരാമർശമോ മന്ത്രി നടത്തിയിട്ടില്ല. കേസ് പിൻവലിക്കണമെന്ന ഭീഷണി ഫോൺ സംഭാഷണത്തിൽ ഇല്ലെന്നും നിയമോപദേശത്തിൽ പറയുന്നു. മന്ത്രിക്കെതിരെ കേസെടുക്കണമെന്ന പരാതിയിലാണ് പോലീസ് നിയമോപദേശം തേടിയത്.

ജില്ലാ ഗവൺമെന്‍റ് പ്ലീഡർ ആർ. സേതുനാഥൻപിള്ളയാണു ശാസ്താംകോട്ട ഡിവൈഎസ്പിക്കു നിയമോപദേശം കൈമാറിയത്. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ശാസ്താംകോട്ട ഡിവൈഎസ്പി ഇന്ന് റിപ്പോർട്ട് കൈമാറിയത്.

കഴിഞ്ഞ മാര്‍ച്ചിലാണ് മന്ത്രിയുടെ വിവാദ ഫോണ്‍ കോളിന് ആസ്പദമായ സംഭവം നടക്കുന്നത്. എന്‍സിപി നേതാവിനെതിരായ പരാതിയില്‍ ശശീന്ദ്രന്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഇരയുടെ പിതാവിനെ മന്ത്രി ഫോണില്‍ ബന്ധപ്പെടുകയും നല്ല നിലയിൽ ഈ കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇരയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതി.