കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചതിനുപിന്നാലെ കാബൂൾ വിമാനത്താവളം വഴി ആളുകളെ ഒഴിപ്പിക്കുന്നതിനിടെ 20 പേർ മരിച്ചതായി നാറ്റോ. ഏഴ് ദിവസത്തിനിടെയാണ് ഇത്രയധികം ആളുകൾ മരിച്ചതെന്ന് നാറ്റോ ഉദ്യോഗസ്ഥൻ പറഞ്ഞു.
കാബൂൾ വിമാനത്താവളത്തിനു പുറത്തുള്ള പ്രതിസന്ധി നിർഭാഗ്യകരമാണ്. എല്ലാ വിദേശികളെയും എത്രയും വേഗം ഒഴിപ്പിക്കുന്നതിനാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്നും നാറ്റോ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
അമേരിക്കയും മറ്റ് രാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെയും ആളുകളെയും ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ കാബൂൾ വിമാനത്താവളത്തിൽ തിരക്ക് വർധിക്കുകയാണ്. കാബൂൾ വിമാനത്താവളത്തിന് പുറത്ത് താലിബാനുമായി ഏറ്റുമുട്ടൽ ഉണ്ടാകാതിരിക്കാൻ തങ്ങളുടെ സൈന്യം ശ്രദ്ധിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
കാബൂളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനിടെ 20 പേർ മരിച്ചതായി നാറ്റോ
07:11 PM Aug 22, 2021 | Deepika.com