ശശീന്ദ്രൻ ഒരു നിഷ്കളങ്കൻ! പീഡനക്കേസ് ഒതുക്കാൻ വിളിച്ചതിൽ ക്ലീൻ ചിറ്റ്

12:14 PM Aug 20, 2021 | Deepika.com
തിരുവനന്തപുരം: പീഡനക്കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന സംഭവത്തിൽ വനംമന്ത്രി എ.കെ. ശശീന്ദ്രന് ക്ലീൻചിറ്റ്. സംഭവത്തിൽ ശശീന്ദ്രനെതിരെ കേസെടുക്കില്ല. പീഡന പരാതി നല്ല നിലയിൽ തീർക്കണമെന്ന മന്ത്രിയുടെ ഭാഷാപ്രയോഗത്തിൽ തെറ്റില്ലെന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.

ശബ്ദതാരാവലി ഉദ്ധരിച്ചാണ് നിയമോപദേശം നൽകിയിരിക്കുന്നത്. നല്ല നിലയിൽ തീർക്കണം എന്നാണ് മന്ത്രി പറഞ്ഞത്. നിവൃത്തി വരുത്തുക, കുറവു തീർക്കുക എന്നാണ് അർഥം. ഇരയുടെ പേരോ പരാമർശമോ മന്ത്രി നടത്തിയിട്ടില്ലെന്നും നിയമോപദേശത്തിൽ പറയുന്നു.

കേസ് പിൻവലിക്കണമെന്ന് ഭീഷണി ഫോണ്‍ സംഭാഷണത്തിൽ ഇല്ല. ജില്ലാ സർക്കാർ പ്ലീഡർ ആർ. സേതുനാഥൻ പിള്ളയാണ് നിയമോപദേശം നൽകിയത്. ശാസ്താംകോട്ട ഡിവൈഎസ്പിക്ക് നിയമോപദേശം കൈമാറിയത്. കേസെടുക്കണമെന്ന് പരാതിയിലാണ് പോലീസ് നിയമോപദേശം തേടിയത്.

കഴിഞ്ഞ മാര്‍ച്ചിലാണ് മന്ത്രിയുടെ വിവാദ ഫോണ്‍ കോളിന് ആസ്പദമായ സംഭവം നടക്കുന്നത്. എന്‍സിപി നേതാവിനെതിരായ പരാതിയില്‍ ശശീന്ദ്രന്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഇരയുടെ പിതാവിനെ മന്ത്രി ഫോണില്‍ ബന്ധപ്പെടുകയും നല്ല നിലയിൽ ഈ കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇരയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതി.