ന്യൂഡൽഹി: ഭീരകവാദം ഏതുനിലയ്ക്കുള്ളതാണെങ്കിലും അപലപിക്കപ്പെടേണ്ടതാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. യുഎൻ രക്ഷാസമിതിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഭീകരവാദത്തെ മതവുമായും ദേശീയത, സംസ്കാരം എന്നിവയുമായും ബന്ധിപ്പിക്കാൻ പാടില്ല. ഭീകരവാദത്തോട് ലോകം ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് പോലെ എല്ലാവരെയും ബാധിക്കുന്നതാണ് ഭീകരവാദം. നമ്മിൽ ഓരോരുത്തരും സുരക്ഷിതരാകുന്നതുവരെ നാമെല്ലാം സുരക്ഷിതരല്ലെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.
ഭീകരത വലിയ നഷ്ടങ്ങളാണ് ഇന്ത്യക്ക് വരുത്തിയത്. മുംബൈ ആക്രമണം, പത്താൻകോട്ട് ആക്രമണം, പുൽവാമയിലെ ചാവേർ ആക്രമണം എന്നിവയിലൂടെയെല്ലാം ഇന്ത്യക്ക് വലിയ നഷ്ടമാണ് ഉണ്ടായത്. ഈ തിന്മയുമായി നാം ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. ചിലരാജ്യങ്ങളുടെ നിലപാട് ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.
ഭീകരവാദം കോവിഡ് പോലെ എല്ലാവരെയും ബാധിക്കുന്നത്; യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ
10:16 PM Aug 19, 2021 | Deepika.com