കുണ്ടറയിൽ കിണർ വൃത്തിയാക്കുന്നതിനിടെ അപകടം; നാലു പേർ മരിച്ചു

01:43 PM Jul 15, 2021 | Deepika.com
കൊല്ലം: കുണ്ടറയിൽ കിണർ വൃത്തിയാക്കുന്നതിനിടെ കുടുങ്ങിയ നാലു തൊഴിലാളികളും മരിച്ചു. കുണ്ടറ പെരുമ്പുഴ കോവിൽമുക്കിലാണ് സംഭവം. ചിറക്കോണം സോമരാജൻ (56), ഇളമ്പള്ളൂർ രാജൻ (36), കുരിപ്പള്ളി മനോജ് (34), ചിറയടി അമ്പലത്തിന് സമീപം താമസിക്കുന്ന വാവ എന്നിവരാണ് മരിച്ചത്.

രക്ഷാപ്രവർത്തനത്തിനിടെ അഗ്നിശമനസേന ഉദ്യോഗസ്ഥനും തളർന്നുവീണു. 100 അടിയോളം താഴ്ചയുള്ള കിണറിലെ ചെളി നീക്കം ചെയ്യാൻ ഇറങ്ങിയ തൊഴിലാളികളാണ് മരിച്ചത്. ആദ്യം രണ്ടുപേരാണ് കിണറ്റിലിറങ്ങിയത്. ഇവര്‍ക്ക് ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ട് ഉണ്ടായതിനെ തുടർന്നാണ് മറ്റു രണ്ടു പേരും ഇറങ്ങിയത്.

ഉടൻ തന്നെ അഗ്നിശമനസേന സ്ഥലത്തെത്തി തൊഴിലാളികളെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിണറിന്‍റെ അടിത്തട്ടിൽ ഓക്ജിസൻ ഇല്ലാത്തതാണ് അപകടത്തിന് കാരണമായതെന്ന് അഗ്നിശമനസേന അറിയിച്ചു. ആഴം കൂടുതലായതിനാൽ രക്ഷാപ്രവർത്തനം ദുസഹമായെന്ന് നാട്ടുകാർ പറഞ്ഞു.