കണ്ണൂർ വിമാനത്താവളം വഴിയുള്ള ദേശീയ പാതയ്ക്ക് കേന്ദ്രാനുമതി

06:03 PM Jul 14, 2021 | Deepika.com
ന്യൂഡൽഹി: കണ്ണൂർ വിമാനത്താവള വഴിയുള്ള ദേശീയ പാതയ്ക്ക് കേന്ദ്രാനുമതി. ഇന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് അനുമതി ലഭിച്ചത്.

വിമാനത്താവളത്തിനോട് ചേർന്ന് ചൊവ്വ മുതൽ മട്ടന്നൂർ - കൂട്ടും പുഴ - വളവുപാറ - മാക്കൂട്ടം - വിരാജ്പേട്ട- മടിക്കേരി വഴി മൈസൂർ വരെയുള്ള റോഡിന്‍റെ കേരളത്തിലുള്ള ഭാഗം നാഷണൽ ഹൈവേയായി ഉയർത്തപ്പെടുത്തുന്നത്. അതിനാവശ്യമായ നടപടികൾ ഉടനടി കൈക്കൊള്ളുമെന്ന് ഗഡ്കരി ഉറപ്പു നൽകി.

തിരുവനന്തപുരം പാരിപ്പള്ളി മുതൽ വിഴിഞ്ഞം വരെയുള്ള 80 കിലോമീറ്റർ റിംഗ് റോഡ് നിർമ്മിക്കുന്നതിനും തത്വത്തിൽ അംഗീകാരമായി. വിഴിഞ്ഞം തുറമുഖത്തിന്‍റെ വികസനവുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക സാധ്യതകൾ കൂടി കണക്കിലെടുത്താവും പുതിയ പദ്ധതി വികസിപ്പിക്കുക.

4500 കോടി രൂപയാണ് പദ്ധതി തുക പ്രതീക്ഷിക്കുന്നത്. പുതിയ പദ്ധതി തിരുവനന്തപുരം നഗരത്തിന്‍റെ വളർച്ചയ്ക്ക് മുതൽക്കൂട്ടായി മാറും. ഈ പദ്ധതി നാഷണൽ ഹൈവേ അതോറിറ്റി ഏറ്റെടുത്ത് ഫണ്ട് നൽകണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ഭൂമി ഏറ്റെടുക്കലിന്‍റെ 50 ശതമാനം സംസ്ഥാന സർക്കാർ വഹിക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്. ‌

കേരളത്തിലൂടെയുള്ള 11 റോഡുകൾ ഭാരത് മാലാ പ്രോജക്ടിൽ ഉൾപ്പെടുത്താനും തീരുമാനമായി. ആലപ്പുഴ (എന്‍.എച്ച് 47) മുതല്‍ ചങ്ങനാശേരി - വാഴൂര്‍ - പതിനാലാം മൈല്‍ (എന്‍എച്ച് 220) വരെ 50 കിലോമീറ്റർ, കായംകുളം (എന്‍എച്ച് 47) മുതല്‍ തിരുവല്ല ജംഗ്ഷന്‍ (എന്‍എച്ച് 183) 23 കിലോമീറ്റർ, വിജയപുരത്തിനടുത്തുള്ള ജംഗ്ഷൻ (എൻഎച്ച് 183) മുതൽ ഊന്നുക്കലിനടുത്തുള്ള ജംഗ്ഷൻ വരെ (എൻഎച്ച് 85 ) 45 കിലോമീറ്റർ, പുതിയ നാഷണൽ ഹൈവേയായ കൽപ്പറ്റയ്ക്കടുത്തുള്ള ജംഗഷൻ (എൻഎച്ച് 766 ) മുതൽ മാനന്തവാടി വരെ 50 കിലോമീറ്റർ,

എൻഎച്ച് 183 എ യുടെ ദീർഘിപ്പിക്കൽ ടൈറ്റാനിയം, ചവറ വരെ (എൻ.എച്ച് 66 ) 17 കിലോമീറ്റർ, എൻഎച്ച് 183 എ യെ പമ്പയുമായി ബന്ധിപ്പിക്കുന്ന പുതിയ എൻഎച്ച് ളാഹക്കടുത്തുള്ള ഇലവുങ്കലിൽ 21.6 കിലോമീറ്റർ, തിരുവനന്തപുരം - തെൻമലയെ ബന്ധിപ്പിക്കുന്ന 72. കിലോമീറ്റർ, ഹോസ്ദുർഗ് - പനത്തൂർ - ഭാഗമണ്ഡലം - മടിക്കേരി (കേരളത്തിലൂടെ പോകുന്ന റോഡ്) 57 കിലോമീറ്റർ, ചേർക്കല - കല്ലിടുക്ക (കേരളത്തിലൂടെ പോകുന്ന റോഡ്) 28 കിലോമീറ്റർ, വടക്കാഞ്ചേരി - പൊള്ളാച്ചി ബന്ധിപ്പിക്കുന്ന റോഡ് , തിരുവനന്തപുരം ഇന്‍റർനാഷണൽ സീ പോർട്ടിനെ ബന്ധിപ്പിക്കുന്ന വിഴിഞ്ഞം - കരമന - കളിയിക്കാവിള റോഡ് എന്നിവയാണ് ഭാരത് മാലാ പദ്ധതി രണ്ടാം ഘട്ടത്തിൽ പെടുത്തി അപ്ഗ്രേഡ് ചെയ്യുന്നത്.