സുബേദാർ ശ്രീജിത്തിന് ജന്മനാട് യാത്രാമൊഴി നൽകി

03:10 PM Jul 10, 2021 | Deepika.com
കൊയിലാണ്ടി: ജമ്മു കാഷ്മീരിലെ രജൗരി മേഖലയിലെ സുന്ദർബനി സെക്ടറിൽ ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനെ വീര്യമൃത്യു വരിച്ച നായിബ് സുബേദാർ എം.ശ്രീജിത്തിന് ജന്മനാട് കണ്ണീരോടെ യാത്രാ മൊഴി നൽകി. ശനിയാഴ്ച രാവിലെ പൂക്കാട് വീട്ടുവളപ്പിലാണ് സംസ്കാരം നടന്നത്.

വെള്ളിയാഴ്ച രാത്രി പ്രത്യേക വിമാനത്തിൽ കോയമ്പത്തൂർ സുലൂർ വ്യോമസേനാ താവളത്തിൽ എത്തിച്ച് തുടർന്ന് റോഡ് മാർഗം വാളയാറിലെത്തിച്ച ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ ഏറ്റു വാങ്ങി പുലർച്ചെ രണ്ടോടെ പൂക്കാടെ പടിഞ്ഞാറെ തറയിൽ വീട്ടിൽ എത്തിച്ചു.

ബന്ധുക്കളും, നാട്ടുകാരും ഭൗതികശരീരം കണ്ണീരോടെ ഏറ്റു വാങ്ങി. പൊതുദർശനത്തിന് വെച്ചപ്പോൾ നിരവധിപേരാണ് ആദരാജ്ഞലികൾ അർപ്പിക്കാൻ എത്തിയത്. സംസ്ഥാന സർക്കാറിന് വേണ്ടി വനം മന്ത്രി എ.കെ.ശശീന്ദ്രൻ സംസ്കാരചടങ്ങിൽ പങ്കെടുത്തു. മുഖ്യമന്ത്രിക്ക് വേണ്ടി പുഷ്പചക്രം സമർപ്പിച്ചു.