പശുപതി പരസിനെതിരേ ചിരാഗ് പാസ്വാൻ കോടതിയിൽ

07:36 AM Jul 09, 2021 | Deepika.com
ന്യൂഡൽഹി: ലോക്സഭയിൽ പശുപതി പരസിനെ എൽജെപിയുടെ നേതാവായി അംഗീകരിച്ച സ്പീക്കറുടെ നടപടിക്കെതിരേ ചിരാഗ് പാസ്വാൻ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. ലോക്സഭ കക്ഷി നേതാവിനെയോ ചീഫ് വിപ്പിനെയോ മാറ്റുന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് പാർട്ടിയുടെ പാർലമെന്‍ററി കമ്മിറ്റിയാണ്. അതിൽ പശുപതി പരസിനെ ലോക്സഭയിലെ എൽജെപി നേതാവായി പ്രഖ്യാപിച്ചു കൊണ്ടുള്ള സർക്കുലർ റദ്ദാക്കണം. താനാണ് എൽജെപിയുടെ നേതാവെന്നും ചിരാഗ് പസ്വാൻ ഹർജിയിൽ ചൂണ്ടിക്കാട്ടി.

പശുപതി പരസിനെ ലോക്സഭ കക്ഷി നേതാവിയ തെരഞ്ഞെടുത്ത വിവരം തങ്ങളെ ആരും തന്നെ അറിയിച്ചിട്ടില്ല. പാർലമെന്‍റ് സമ്മേളിക്കാത്ത സമയത്ത് ചീഫ് വിപ്പ് നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നീക്കം നടന്നിരിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ബിഹാറിൽ മുൻ മന്ത്രി രാം വിലാസ് പസ്വാന്‍റെ മരണത്തോടെ പിളർന്ന് രണ്ടു വഴിക്കായ എൽജെപിയിൽ പസ്വാന്‍റെ മകനും എംപിയുമായ ചിരാഗ് പസ്വാനും അമ്മാവൻ പശുപതി പരസും തമ്മിൽ അധികാര തർക്കം തുടരുകയാണ്. അതിനിടെയാണ് മന്ത്രി സഭ വികസനത്തിൽ പാർട്ടി അണികളുടെ പിന്തുണ ഏറെയുള്ള പശുപതി പരസിനെ നരേന്ദ്ര മോദി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.