ബംഗളൂരു: ബംഗളൂരുവില്‍ ബംഗ്ലാദേശ് സ്വദേശിനിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 12 പേര് പിടിയില്‍. ബംഗ്ലാദേശ് സ്വദേശികളാണ് പിടിയിലായത്. ഇവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്.
മേയിലാണ് സംഭവം നടന്നത്. 22കാരിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. ആസാം, ബംഗാള്‍, കര്‍ണാടക, തെലുങ്കാന സംസ്ഥാനങ്ങളില്‍ സജീവമായ മനുഷ്യക്കടത്തുകാരുടെ സംഘമാണ് ഇവരെ ഇന്ത്യയിലെത്തിച്ചത്. ഇവര്‍ യുവതിയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തി.
യുവതിയുടെ സ്വകാര്യ ഭാഗത്ത് കുപ്പി കുത്തിക്കയറ്റിയ സംഘം പീഡന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിക്കുകയും ചെയ്തു. പോലീസ് അന്വേഷണത്തിനിടെ അറസ്റ്റില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ച മൂന്ന് പ്രതികളെ പോലീസ് വെടിവച്ചാണ് പിടികൂടിയത്.
പീഡനം, ആക്രമണം തുടങ്ങിയ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെയുണ്ട്. അന്വേഷണം പൂര്‍ത്തിയാക്കിയ പോലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു.
ബംഗ്ലാദേശ് സ്വദേശിനിയെ ക്രൂരമായി പീഡിപ്പിച്ച സംഭവം; 12 പേർ പിടിയിൽ
01:54 AM Jul 09, 2021 | Deepika.com