കൊച്ചി: കരിപ്പുര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയ അര്ജുന് ആയങ്കിയെ കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസിന്റെ ആവശ്യം കോടതി തള്ളി. ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വേണമെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയാണ് കസ്റ്റംസിന്റെ ആവശ്യം തള്ളിയത്.
കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ അര്ജുന് ആയങ്കിയെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നായിരുന്നു കസ്റ്റംസിന്റെ വാദം. സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളായ കൊടി സുനിയുടേയും ഷാഫിയുടേയും സംരക്ഷണം ലഭിച്ചതായി കോടതിയില്‍ കസ്റ്റംസ് കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും കസ്റ്റംസ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
അര്ജുന് ആയങ്കിയെ കസ്റ്റഡിയില്‍ നൽകിയില്ല; കസ്റ്റംസിന്റെ ആവശ്യം കോടതി തള്ളി
04:49 PM Jul 06, 2021 | Deepika.com