ന്യൂഡൽഹി: ഡല്‍ഹിയില്‍ തോക്ക് ചൂണ്ടി വ്യാപാരിയിൽ നിന്നും പണം തട്ടിയ കേസില്‍ നാല് പേര് അറസ്റ്റില്‍. ഭാഗ്യവിഹാര് മേഖലയില്‍ തിങ്കളാഴ്ചയാണ് അങ്കിത് ശര്‍മ, മോഹിത്, ഹിമാന്‍ഷു, നിതേഷ് പട്ടേല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.
ജൂണ്‍ 23നാണ് സംഭവം. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് നാല്‍വര്‍ സംഘം ദീപക് കുമാര്‍ എന്നയാളുടെ പക്കല്‍ നിന്നും പണം മോഷ്ടിച്ചത്. 50,000 രൂപ ഇവര്‍ കവര്‍ന്നു. മാസ്ക് ധരിച്ചെത്തിയാണ് ഇവര്‍ മോഷണം നടത്തിയത്.
സംഭവത്തിന് ശേഷം ഇവര്‍ ബൈക്കില്‍ കടന്നു. തുടര്‍ന്ന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇവരെ തെരഞ്ഞു വരികയായിരുന്നു.
പിന്നീട് രാജീവ് നഗര്‍ മേഖലയില്‍ ഇവര്‍ മോഷണം നടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് ഇവരെ തേടി സ്ഥലത്തെത്തി. എന്നാല്‍ പോലീസിനു നേരെ വെടിവച്ച് രക്ഷപെടാന്‍ ഇവര്‍ ശ്രമിച്ചുവെങ്കിലും പോലീസ് ഇവരെ പിടികൂടി.
പോലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ ഹിമാന്‍ഷുവിന് വെടിയേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പിടിയിലായവരില്‍ നിന്നും പോലീസ് തോക്ക് കണ്ടെത്തി.
വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം കവർന്നു; നാല് പേർ അറസ്റ്റിൽ
05:00 AM Jul 06, 2021 | Deepika.com