രണ്ടു വർഷത്തെ കാത്തിരിപ്പ്; കാഷ്മീരിലെ മുഗൾ റോഡ് വീണ്ടും തുറന്നു

01:18 AM Jul 06, 2021 | Deepika.com
ശ്രീനഗർ: ജമ്മുകാഷ്മീരിലെ ചരിത്ര പ്രാധാന്യമുള്ള മുഗള്‍ റോഡും സിന്താന്‍ പാസും രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം പൊതുജനങ്ങള്‍ക്കായ് തുറന്നു നല്‍കി. പിർപഞ്ചൽ മേഖലയെയും ചെനാബ് വാലി പ്രദേശത്തെയും കാഷ്മീരുമായി ബന്ധിപ്പിക്കുന്ന സുപ്രധാന റോഡാണിത്. 2019 ഓഗസ്റ്റ് അഞ്ചിന് കാഷ്മീരിന്‍റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കിയതിനെത്തുടർന്ന് സുരക്ഷാ കാരണങ്ങളാലാണ് റോഡ് അടച്ചത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നപ്പോള്‍ റോഡ് തുറക്കുന്ന തീരുമാനം നീളുകയായിരുന്നു. കഷ്മീരിലെ നേതാക്കളുമായി ജൂൺ 24ന് കേന്ദ്രം നടത്തിയ ചർച്ചയ്ക്ക് ഒരാഴ്ച ശേഷമാണ് 23 മാസത്തിനുശേഷം റോഡുകൾ വീണ്ടും തുറക്കാനുള്ള തീരുമാനമുണ്ടായിരിക്കുന്നത്.

റോഡുകൾ വീണ്ടും തുറക്കുന്നത് പ്രദേശങ്ങൾ തമ്മിലുള്ള ദൂരവും യാത്രാ സമയവും കുറയ്ക്കും. നിലവിൽ ജമ്മു വഴി ശ്രീനഗറിൽ നിന്നും പൂഞ്ചിലേക്ക് 500 കിലോമീറ്ററിലധികം ദൂരമുണ്ട്. മുഗൾ റോഡ് വീണ്ടും തുറക്കുന്ന സാഹചര്യത്തിൽ ഇത് 170 കിലോമീറ്ററായി കുറയും.

കഴിഞ്ഞ വർഷം ട്രക്കുകളുടെ സഞ്ചാരത്തിനായി റോഡ് ഭാഗീകമായി തുറന്നിരുന്നു. എന്നാൽ പൊതുഗതാഗതം നടത്തുന്നതിന് കർശന നിയന്ത്രണമുണ്ടായിരുന്നു. കാഷ്മീർ കീഴടക്കാൻ മുഗളന്മാർ ഉപയോഗിച്ച വഴിയായതിനാലാണ് ഈ റോഡിന് മുഗൾ റോഡ് എന്ന പേരു വന്നത്.