കൊടകര കുഴൽപ്പണം: കെ.സുരേന്ദ്രൻ ചൊവ്വാഴ്ച ഹാജരാകില്ല

01:33 PM Jul 05, 2021 | Deepika.com
കോഴിക്കോട്: കൊടകര കുഴൽപ്പണ കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ചൊവ്വാഴ്ച ഹാജരാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുൻകൂട്ടി നിശ്ചയിച്ച പാർട്ടി സംസ്ഥാന ഭാരവാഹി യോഗമുള്ളതിനാലാണ് ചൊവ്വാഴ്ച ഹാജരാകാൻ കഴിയാത്തത്. ഇക്കാര്യം താൻ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. പിന്നീട് എപ്പോൾ ഹാജരാകാൻ കഴിയുമെന്ന കാര്യം പരിശോധിച്ച് തീരുമാനിക്കും.

സ്വർണക്കടത്ത് കേസുകളും മുട്ടിൽ മരംമുറി കേസിലും പ്രതിരോധത്തിലായ സർക്കാർ മുഖം രക്ഷിക്കാനാണ് ഹാജരാകാൻ തനിക്ക് നോട്ടീസ് നൽകിയത്. പോലീസിന്‍റെ തീരുമാനമല്ല രാഷ്ട്രീയ തീരുമാനമാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

ഏപ്രിൽ മൂന്നിന് പുലർച്ചെ ദേശീയപാതയിൽ വാഹനാപകടമുണ്ടാക്കി മൂന്നരക്കോടി രൂപ കൊള്ളയടിച്ച കേസിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിനായി കൊണ്ടുവന്ന പണമാണ് കവർന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിൽ 22 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പണം കവർച്ച ചെയ്തവരെ ഉൾപ്പടെ പോലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു.