കണ്ണൂരിൽ ഒൻപതുവയസുകാരിയുടെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ

04:21 PM Jul 04, 2021 | Deepika.com
കണ്ണൂര്‍: ചാലാട് കുഴിക്കുന്നിൽ ഒൻപതുവയസുകാരി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. കുഴിക്കുന്ന് സ്വദേശി വാഹിദയാണ് അറസ്റ്റിലായത്. രാജേഷ് - വഹിദ ദമ്പതികളുടെ മകൾ അവന്തികയാണ് മരിച്ചത്.

കുട്ടിയെ വാഹിദ കഴുത്തുഞെരിച്ച് കൊന്നതായാണ് പ്രാഥമിക നിഗമനം. വാഹിദയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ഞായറാഴ്ച രാവിലെയാണ് അവന്തികയെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ രാജേഷ് മകളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണത്തിൽ അസ്വഭാവികത തോന്നിയ രാജേഷ് പോലീസിൽ പരാതിപ്പെടുകയായിരുന്നു.

വീട്ടുകാരെ ചോദ്യം ചെയ്തതിലൂടെയാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് ഇതുവരെ അറിവായിട്ടില്ല.