സൂയിയാബ: കോപ്പ അമേരിക്കയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ബൊളീവിയയെ ഒന്നിനെതിരേ നാലുഗോളുകൾക്ക് തകർത്ത് അർജന്റീന ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഗ്രൂപ്പ് എ-യിൽ നിന്നും 10 പോയന്റുകൾ നേടിയാണ് അർജന്റീന ഒന്നാം സ്ഥാനത്തെത്തിയത്.
ഇരട്ട ഗോളുകൾ നേടിയ നായകൻ ലയണൽ മെസിയുടെ മിന്നും പ്രകടനമാണ് അർജന്റീനയ്ക്ക് കരുത്തായത്. മെസിയ്ക്ക് പുറമേ അലെക്സാൻഡ്രോ ഡാരിയോ ഗോമസും ലോട്ടാറോ മാർട്ടിനെസും അർജന്റീനയ്ക്കായി ഗോൾ നേടി. എർവിൻ സാവേദ്രയാണ് ബൊളീവിയയ്ക്കായി ആശ്വാസ ഗോൾ നേടിയത്.
പരാഗ്വെ വീഴ്ത്തി ഉറുഗ്വെ
റിയോ ഡി ഷാനെയ്റോ: കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് എ-യിൽ ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ പരാഗ്വെയെ കീഴടക്കി ഉറുഗ്വെ ക്വാർട്ടറിൽ ഇടം പിടിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഉറുഗ്വെയുടെ ജയം.
21-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി എഡിൻസണ്‍ കവാനി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ജയത്തോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ഉറുഗ്വെ ക്വാർട്ടറിൽ പ്രവേശിച്ചു.
ബൊളീവിയയെ തകർത്ത് ഗ്രൂപ്പ് ചാന്പ്യന്മാരായി അർജന്റീന
08:21 AM Jun 29, 2021 | Deepika.com