ഭോപ്പാൽ: പാക്കിസ്ഥാൻ മാധ്യമപ്രവർത്തകനുൾപ്പെടെ നിരവധി പേർ പങ്കെടുത്ത ക്ലബ് ഹൗസ് ചർച്ച മനഃപൂർവം ചിലർ ചോർത്തിയെന്നാരോപിച്ച് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ദിഗ്വിജയ് സിംഗ് സൈബർ പോലീസിൽ പരാതി നല്കി.
കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ജമ്മു കാഷ്മീരിനു പ്രത്യേക ഭരണഘടനാ പദവി നല്കിയ 370-ാം അനുച്ഛേദം റദ്ദാക്കിയതു പുനഃപരിശോധിക്കുമെന്നായിരുന്നു മധ്യപ്രദേശ് മുൻ മുഖ്യമന്ത്രികൂടിയായ ദിഗ്വിജയ് സിംഗ് ചർച്ചയ് ക്കിടെ പറഞ്ഞത്.
തന്റെ പ്രസ്താവന എഡിറ്റ് ചെയ്തു വികലമാക്കി മനഃപൂർവം അവഹേളിച്ചുവെന്നാണ് പരാതി. തനിക്കെതിരേയുള്ള പോസ്റ്റ് ഷെയർ ചെയ്തവരെയും ട്വീറ്റ് ചെയ്തവരെയും പ്രതികളാക്കി കേസെടുക്കണമെന്നാണു പരാതിയിലെ ആവശ്യം.
ക്ലബ് ഹൗസ് ചർച്ച: ദിഗ്വിജയ് സിംഗ് പരാതി നല്കി
05:38 AM Jun 29, 2021 | Deepika.com