ബംഗാൾ ഗവർണർ വലിയ അഴിമതിക്കാരനാണെന്ന് മമത ബാനർജി

07:26 PM Jun 28, 2021 | Deepika.com
കോൽക്കത്ത: പശ്ചിമബംഗാൾ ഗവർണർ ജഗദീപ് ധാൻഖർ അഴിമതിക്കാരനാണെന്ന ആരോപണവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ജെയ്ന്‍ ഹവാല കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാളാണ് ധാൻഖറെന്നാണ് മമത ആരോപിക്കുന്നത്.

ധാൻഖറെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മൂന്ന് കത്തുകള്‍ അയച്ചിരുന്നു. ബംഗാളിൽ തന്‍റെ സര്‍ക്കാരിന് വലിയ ഭൂരിപക്ഷം ലഭിച്ചിട്ടും ഗവര്‍ണര്‍ ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും മമത പറഞ്ഞു.

1996ലെ ജെയ്ൻ ഹവാല കേസിൽ ധാൻഖറുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്. ഇതു പറയുമ്പോൾ ഞാൻ ഖേദിക്കുന്നു. എന്നാൽ അദ്ദേഹം ഒരു അഴിമതിക്കാരനാണ്. അത്തരമൊരു വ്യക്തിയെ ഗവർണറാകാൻ കേന്ദ്രം അനുവദിച്ചത് എന്തുകൊണ്ടെന്നും മമത ചോദിച്ചു.