അർജുൻ ആയങ്കിയുടെ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ

05:20 PM Jun 27, 2021 | Deepika.com
കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷൻ തലവൻ അർജുൻ ആയങ്കി ഉപയോഗിച്ചിരുന്നതിന് സമാനമായ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ണൂർ പരിയാരം കുളപ്പുറത്ത് ആളൊഴിഞ്ഞ പ്രദേശത്താണ് കാർ കണ്ടെത്തിയത്. കാറിന്‍റെ നന്പർ പ്ലേറ്റുകൾ അഴിച്ചുമാറ്റിയ നിലയിലാണ്. കാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

അർജുൻ ആയങ്കിയുടെ കാർ ദുരൂഹസാഹചര്യത്തിൽ കാണാതായതോടെ പോലീസ് അന്വേഷണവും ഊർജിതമാക്കിയിരുന്നു. വ്യാഴാഴ്ച അഴീക്കലിലെ പ്രവർത്തിക്കാത്ത ഒരു ഉരു നിർമാണ കേന്ദ്രത്തിനടുത്ത ഷെഡിൽ നിർത്തിയിട്ടിരുന്ന കാറാണു പോലീസ് എത്തുംമുന്പേ അപ്രത്യക്ഷമായത്.

സ്വർണക്കൊള്ളയ്ക്ക് ഉപയോഗിച്ചിരുന്ന കാറാണ് ഇതെന്നാണു സംശയം. കാർ കസ്റ്റഡിയിലെടുക്കാത്തത് പോലീസിന്‍റെ വീഴ്ചയാണെന്ന് കസ്റ്റംസ് വിഭാഗവും കുറ്റപ്പെടുത്തിയിരുന്നു.