ജമ്മു വിമാനത്താവളത്തിലെ സ്ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരണം

03:15 PM Jun 27, 2021 | Deepika.com
ജമ്മു: ജമ്മു വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയിലുണ്ടായ സ്ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ചു. ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണമാണ് ഉണ്ടായതെന്ന് സംശയിക്കുന്നതായും ജമ്മു കാഷ്മീർ ഡിജിപി ദിൽബാഗ് സിംഗ് പറഞ്ഞു.

സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)യും അന്വേഷണം തുടങ്ങി. അതേസമയം, സ്ഫോടനത്തിന് പിന്നിൽ ഏതു ഭീകരസംഘടനയാണെന്ന് വ്യക്തമല്ല. ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് രണ്ട് സ്‌ഫോടനങ്ങളുണ്ടായത്. നാഷണല്‍ ബോംബ് ഡാറ്റ സെന്‍ററില്‍നിന്നുള്ള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, വ്യോമസേന വൈസ് ചീഫ് എയര്‍ മാര്‍ഷല്‍ എച്ച്.എസ്. അറോറയുമായി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. സ്ഫോടനത്തിന് പിന്നാലെ ജമ്മു കാഷ്മീരിൽ അതീവ ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. ശ്രീനഗറിലെയും പത്താൻകോട്ടിലെയും വ്യോമതാവളങ്ങളിൽ സുരക്ഷ ശക്തമാക്കി.