രാമനാട്ടുകര സ്വർണക്കവർച്ചാ ശ്രമം; സജേഷിനെ ഡിവൈഎഫ്‌ഐ പുറത്താക്കി

08:59 PM Jun 26, 2021 | Deepika.com
തിരുവനന്തപുരം: രാമനാട്ടുകര സ്വർണക്കവർച്ചാ ശ്രമക്കേസിൽ ആരോപണം ഉയർന്നതിന് പിന്നാലെ മേഖല സെക്രട്ടറി സി. സജേഷിനെ ഡിവൈഎഫ്‌ഐ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം ഡിവൈഎഫ്‌ഐ അറിയിച്ചത്.

കണ്ണൂർ ചെമ്പിലോട് മേഖല സെക്രട്ടറിയായിരുന്നു സജേഷ്. സംഘടനയ്ക്ക് യോജിക്കാത്ത തരത്തിൽ പ്രവർത്തിച്ചതിനാണ് നടപടിയെന്ന് ഡിവൈഎഫ്ഐ വിശദീകരിച്ചു. രാമനാട്ടുകര സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കി ഉപയോഗിച്ച കാർ സജേഷിന്‍റെ പേരിലുള്ളതായിരുന്നു. സംഭവം വിവാദമായതോടെയാണ് നടപടിയുണ്ടായത്.

അർജുൻ ആയങ്കിക്ക് ആശുപത്രി ആവശ്യത്തിനായാണ് കാർ നൽകിയതെന്നായിരുന്നു സജേഷിന്‍റെ വിശദീകരണം.