ചണ്ഡിഗഡ്: കാർഷിക നിയമത്തിനെതിരെ പഞ്ചാബ്-ഹരിയാന രാജ്ഭവനിലേക്ക് കർഷകർ നടത്തിയ മാർച്ചിൽ സംഘർഷം. പഞ്ചാബിൽനിന്നും ഹരിയാനയിൽനിന്നുമുള്ള കർഷകരാണ് മാർച്ചിൽ പങ്കെടുത്തത്.
പഞ്ചാബിൽനിന്നുള്ള കർഷകരെ തടയാനായി മോഹാലി-ചണ്ഡിഗഡ് അതിർത്തിയിൽ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. പഞ്ചകുല-യമുനനഗർ ഹൈവേയിലൂടെ ഹരിയാനയിൽനിന്നും എത്തിയ കർഷകരെയും ചണ്ഡിഗഡിൽ തടന്നു. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ കർഷകർ തകർത്തതോടെയാണ് സംഘർഷം ഉടലെടുത്തത്. പോലീസ് കർഷകർക്കു നേരെ ജലപീരങ്കിയും പ്രയോഗിച്ചു.
കർഷക പ്രക്ഷോഭം ഏഴു മാസം പിന്നിട്ട സാഹചര്യത്തിലാണ് രാജ്ഭവനുകളിലേക്കു മാർച്ച് സംഘടിപ്പിച്ചത്.
ചണ്ഡിഗഡിൽ കര്‍ഷക മാര്‍ച്ചില്‍ സംഘര്‍ഷം
05:05 PM Jun 26, 2021 | Deepika.com