വനിത കമ്മീഷൻ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാർച്ച്

05:13 PM Jun 24, 2021 | Deepika.com
തിരുവനന്തപുരം: ഗാർഹിക പീഡനത്തെക്കുറിച്ച് പരാതി പറയാൻ വിളിച്ച സ്ത്രീയോട് മോശമായി പെരുമാറിയ സംഭവത്തിൽ വനിത കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. വനിത കമ്മീഷന്‍റെ ഓഫീസിലേക്കായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധ മാർച്ച്.

വനിത കമ്മീഷന്‍റെ ഓഫീസിനു മുന്നിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ജോസഫൈന്‍റെ കോലം കത്തിച്ചു. ഇന്ന് കെഎസ്‌യു പ്രവർത്തകരും ജോസഫൈന്‍റെ പരാമർശത്തിനെതിരെ പ്രതിഷേധിച്ചു രംഗത്തെത്തിയിരുന്നു.

സ്വകാര്യ ചാനലിന്‍റെ ഫോണ്‍ ഇന്‍ പരിപാടിയുടെ ഭാഗമായ ഹെൽപ് ഡെസ്ക് എന്നതിൽ പങ്കെടുക്കവെ ജോസഫൈൻ നടത്തിയ പരാമർശമാണ് വിവാദമായത്. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നും എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും പറഞ്ഞ യുവതിയോട് "എന്നാല്‍ പിന്നെ അനുഭവിച്ചോട്ടാ' എന്നായിരുന്നു ജോസഫൈന്‍റെ മറുപടി.

എന്നാൽ യുവതിയോട് "അനുഭവിച്ചോ' എന്ന് പറഞ്ഞത് മോശം അർഥത്തിലല്ലെന്ന് ജോസഫൈൻ ഇന്ന് പ്രതികരിച്ചിരുന്നു. പോലീസിൽ പരാതിപ്പെടേണ്ട കേസാണിതെന്ന് ഉന്നയിക്കാനാണ് ശ്രമിച്ചതെന്നും അധ്യക്ഷ വ്യക്തമാക്കി.