ജോസഫൈനെതിരെ കേസെടുക്കണം; വനിതാ കമ്മീഷന് ബിന്ദു കൃഷ്ണയുടെ പരാതി

03:04 PM Jun 24, 2021 | Deepika.com
തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈനെതിരെ വനിതാ കമ്മീഷനിൽ പരാതി. കൊല്ലം ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണയാണ് ജോസഫൈനെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകിയത്. ഇ-മെയിൽ വഴിയാണ് ബിന്ദു കൃഷ്ണ പരാതി നൽകിയത്.

ഭർതൃ പീഡനത്തെക്കുറിച്ച് പരാതി പറഞ്ഞ യുവതിക്കെതിരേ ക്ഷോഭിച്ച ജോസഫൈനെതിരെ കേസ് എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. പരാതിക്കാരിയായ സ്ത്രീയോട് ജോസഫൈൻ ധാർഷ്ട്യത്തോടെയും പുച്ഛത്തോടെയും സംസാരിച്ചെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു.

സ്വകാര്യ ചാനലിന്‍റെ ഫോണ്‍ ഇന്‍ പരിപാടിയുടെ ഭാഗമായ ഹെൽപ് ഡെസ്ക് എന്നതിൽ പങ്കെടുക്കവെ നടത്തിയ പരാമർശമാണ് വിവാദമായത്. ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി നല്‍കാനെത്തിയ യുവതിയോട് ‘എന്നാല്‍ പിന്നെ അനുഭവിച്ചോട്ടാ’ എന്നായിരുന്നു ജോസഫൈന്‍റെ മറുപടി.

എന്നാൽ യുവതിയോട് 'അനുഭവിച്ചോളു' എന്ന് പറഞ്ഞത് മോശം അർഥത്തിലല്ലെന്ന് ജോസഫൈൻ ഇന്ന് പ്രതികരിച്ചിരുന്നു. പോലീസിൽ പരാതിപ്പെടേണ്ട കേസാണിതെന്ന് ഉന്നയിക്കാനാണ് ശ്രമിച്ചതെന്നും അധ്യക്ഷ വ്യക്തമാക്കി.