റിയോ ഡി ഷാനെറോ: കൊളംബിയയെ വീഴ്ത്തി ആതിഥേയരായ ബ്രസീൽ കോപ്പ അമേരിക്ക ഫുട്ബോളിൽ മുന്നോട്ട്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്രസീൽ കൊളംബിയയെ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ബ്രസീലിന്റെ ജയം.
ആദ്യപകുതിയിൽ ലൂയിസ് ഡയസിന്റെ തകർപ്പൻ ബൈസിക്കിൾ കിക്ക് ഗോളിലാണ് കൊളംബിയ മുന്നിലെത്തിയത്. പത്താം മിനിറ്റിലാണ് ബ്രസീലിന്റെ ഞെട്ടിച്ച ഗോളെത്തിയത്. ക്വാഡ്രഡോ ബ്രസീൽ ബോക്സിലേക്ക് അയച്ച ക്രോസിൽ ഓടിയെത്തിയ ലൂയിസ് ഡയസ് പന്ത് ഗോൾവലയിലേക്ക് വഴിതിരിച്ച് വിട്ടു.
തോൽവി മുന്നിൽ കണ്ട ബ്രസീലിനെ പകരക്കാരൻ താരം റോബർട്ടോ ഫിർമിനോയുടെ ഗോളാണ് രക്ഷിച്ചത്. 78-ാം മിനിറ്റിൽ റെനാൻ ലോധിയുടെ പാസിൽ നിന്ന് ഹെഡറിലൂടെ ഫിർമിനോ വലകുലുക്കിയത്. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് ഉറപ്പിച്ചിരിക്കെയായിരുന്നു അപ്രതീക്ഷിതമായി ബ്രസീലിന്റെ വിജയഗോൾ പിറന്നത്.
രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം കാസിമീറോ ബ്രസീലിന്റെ വിജയഗോൾ നേടി. ബ്രസീലിന് അനുകൂലമായി ലഭിച്ച കോർണർ കിക്കാണ് ഗോൾ എത്തിച്ചത്. കിക്കെടുത്ത നെയ്മർ പന്ത് കാസിമീറോയ്ക്കു ഉയർത്തി നൽകുകയും ഹെഡറിലൂടെ താരം പന്ത് ഗോളാകുകയും ചെയ്തു.
തുടർച്ചയായ മൂന്നാം ജയത്തോടെ ബ്രസീൽ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനം നിലനിർത്തി. ബ്രസീലിന് ഒമ്പത് പോയിന്റുണ്ട്. രണ്ടാം തോൽവി വഴങ്ങിയ കൊളംബിയ നാലു പോയിന്റുമായി രണ്ടാമതാണ്.
കൊളംബിയയെ വീഴ്ത്തി; പിന്നിൽ നിന്നും ജയിച്ച് കയറി ബ്രസീൽ
11:04 AM Jun 24, 2021 | Deepika.com