പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ്: പ്രതി വിനീഷ് ജീവനൊടുക്കാൻ ശ്രമിച്ചു

09:15 AM Jun 24, 2021 | Deepika.com
കോഴിക്കോട്: പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ജീവനൊടുക്കാന്‍ ശ്രമിച്ചു. സബ് ജയിലില്‍ വച്ചാണ് ആത്മഹത്യാശ്രമം. കൊതുകുതിരി കഴിച്ച വിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് പോലീസ് അറിയിച്ചു.

പ്രതിയെയും കൊണ്ട് ദൃശ്യയുടെ അച്ഛന്‍റെ കട കത്തിച്ച സംഭവത്തില്‍ ഇന്ന് തെളിവെടുപ്പ് നടത്താനിരിക്കെയാണ് സംഭവം. എളാട് കൂഴംന്തറ ചെമ്മാട്ടില്‍ വീട്ടില്‍ ബാലചന്ദ്രന്‍റെ മകള്‍ ദൃശ്യയെയാണ് വിനീഷ് കുത്തിക്കൊന്നത്. ഈ മാസം 17നാണ് കൊലപാതകം നടന്നത്. സഹോദരി ദേവശ്രീക്കും കുത്തേറ്റിക്കുന്നു.

ബാലചന്ദ്രന്‍റെ ഉടമസ്ഥതയിലുള്ള വ്യാപാരസ്ഥാപനത്തിന് തീയിട്ട ശേഷമാണ് ഇവരുടെ വീട്ടിലെത്തി കൊലപാതകം നടത്തിയത്. പ്രേമം നിരസിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.