മരണ ഗ്രൂപ്പിൽ നിന്ന് ഫ്രാൻസും ജർമനിയും പോർച്ചുഗലും പ്രീക്വാർട്ടറിൽ; ഹംഗറി പുറത്ത്

03:40 AM Jun 24, 2021 | Deepika.com
ബുഡാപെസ്റ്റ്: യൂറോ കപ്പിലെ മരണ ഗ്രൂപ്പായ എഫിൽ നിന്ന് ഫ്രാന്‍സും ജര്‍മനിയും പോര്‍ച്ചുഗലും പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. വ്യാഴാഴ്ച നടന്ന ഫ്രാന്‍സ്- പോര്‍ച്ചുഗല്‍ മത്സരവും ജർമനി-ഹംഗറി മത്സരവും 2-2 സമനിലയിൽ കലാശിച്ചു. ഇതോടെ ഫ്രാൻ‌സ് ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലെത്തി. ജർമനി രണ്ടാം സ്ഥാനക്കാരായും പോർച്ചുഗൽ മൂന്നാം സ്ഥാനക്കാരായും മുന്നേറി.

ഡബിളടിച്ച് റൊണാൾഡോയും ബെൻസേമയും

ഫ്രാന്‍സിനെതിരെ പോര്‍ച്ചുഗലാണ് ആദ്യം മുന്നിലെത്തിയത്. പെനാൽറ്റി ഗോളിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് വലകുലുക്കിയത്. ഫ്രഞ്ച് ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസ് പോര്‍ച്ചുഗീസ് മധ്യനിര താരം ഡാനിലോ പെരേരയെ കൈകൊണ്ട് തലയ്ക്ക് ഇടിച്ചതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. ഫ്രാന്‍സിന്‍റെ മറുപടി ഗോളും മറ്റൊരു പെനാല്‍റ്റി കിക്കിലൂടെയായിരുന്നു. ആദ്യ പകുതിയുടെ അധിക സമയത്തായിരുന്നു പെനാൽറ്റി വിധിച്ചത്. എംബാപ്പയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ബെൻസേമ സുരക്ഷിതമായി വലയിലെത്തിച്ചു.

47-ാം മിനിറ്റിൽ ബെൻസേമയിലൂടെ ഫ്രാൻസ് വീണ്ടും ലീഡെടുത്തു. പോള്‍ പോഗ്ബയുടെ ത്രൂബോള്‍ ബെന്‍സേമ ഗോളാക്കിമാറ്റി. 60-ാം മിനിറ്റില്‍ പെനാൽറ്റി ഗോളിലൂടെ പോർച്ചുഗൽ ഒപ്പമെത്തി. ഫ്രഞ്ച് പ്രതിരോധതാരം ജുലെസ് കൗണ്ടെയുടെ കയ്യില്‍ തട്ടിയതിനായിരുന്നു പെനാല്‍റ്റി. റൊണാള്‍ഡോ ഒരിക്കല്‍കൂടി വല കുലുക്കി. ഫ്രാൻസിനെതിരായ രണ്ട് ഗോളുകളുമായി റൊണാൾഡോ, ഏറ്റവുമധികം അന്താരാഷ്ട്ര ഗോളുകളെന്ന റെക്കോർഡിൽ (109) ഇറാൻ ഇതിഹാസം അലിദേയിക്കൊപ്പമെത്തി.


കഷ്ടിച്ച് രക്ഷപ്പെട്ട് ജര്‍മനി

വമ്പന്മാരായ ജർമനിയെ വിറപ്പിച്ച ശേഷമാണ് ഹംഗറി നോക്കൗട്ട് കാണാതെ പുറത്തായത്. രണ്ട് തവണ ലീഡ് നേടിയ ശേഷമാണ് ഹംഗറി സമനില വഴങ്ങിയത്. പതിനൊന്നാം മിനിറ്റിൽ ആദം സലൈയിലൂടെ ഹംഗറി ആദ്യം ലീഡെടുത്തത്. 66-ാം മിനിറ്റിൽ കയ് ഹാവെര്‍ട്‌സിലൂടെ ജർമനി തിരിച്ചടിച്ചു.

എന്നാല്‍ രണ്ടു മിനിറ്റുകള്‍ക്കകം ഹംഗറി രണ്ടാം ഗോളും നേടി. ആന്ദ്രാസ് ഷഫറാണ് ഗോള്‍ നേടിയത്. തോൽവി മുന്നിൽ കണ്ട ജർമനിയെ 84-ാം മിനിറ്റില്‍ ലിയോണ്‍ ഗൊരട്‌സകയാണ് രക്ഷപെടുത്തിയത്. ഇതോടെ ജർമനി പ്രീക്വാർട്ടർ ഉറപ്പിച്ചു. നാലാം സ്ഥാനക്കാരായി ഹംഗറി പുറത്തേക്കും.