ദേവസ്വം ബോർഡുകളെ സ്വയംപര്യാപ്തമാക്കാൻ ശ്രമം നടത്തും: മന്ത്രി കെ. രാധാകൃഷ്ണൻ

07:14 PM Jun 22, 2021 | Deepika.com
തിരുവനന്തപുരം: ദേവസ്വം ബോർഡുകളെ സ്വയംപര്യാപ്തമാക്കാൻ ശ്രമം നടത്തുമെന്ന് ദേവസ്വം, പിന്നാക്കക്ഷേമമന്ത്രി മന്ത്രി കെ. രാധാകൃഷ്ണൻ. പത്രപ്രവർത്തക യൂണിയനും കേസരി സ്മാരകവും ഹോട്ടൽ വിവാന്തയിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

2018 മുതൽ ക്ഷേത്രങ്ങൾ സാന്പത്തിക ബുദ്ധിമുട്ട് നേരിടുകയാണ്. ഓരോ തീർഥാടന കാലത്തും വരുമാനം കുറയുന്നു. ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശന്പളം, പെൻഷൻ എന്നിവ പൊതു ഖജനാവിൽ നിന്നെടുത്താണ് നൽകുന്നത്. ഇത് എത്രകാലം തുടരുമെന്ന സംശയം നിലനിൽക്കുകയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് നേരിട്ട് 20 കോടി രൂപയും ബജറ്റ് വിഹിതമായി 20 കോടിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്ഥാപനങ്ങൾക്കായി 118 കോടി രൂപ കിഫ്ബി വഴിയും സർക്കാർ നൽകി. സ്കൂൾ, കോളജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണി സർക്കാർ സഹായത്താലാണ് നടത്തുന്നത്.

3000 ഏക്കർ ഭൂമി തിരുവിതാംകൂർ ദേവസ്വം ബോർഡിനും 25000 ഏക്കർ ഭൂമി മലബാർ ദേവസ്വത്തിനും ഉണ്ട്. ഇതിൽ ക്ഷേത്രങ്ങളോടു ബന്ധപ്പെട്ടല്ലാതെ കിടക്കുന്ന ഭൂമി ഫലപ്രദമായി വിനിയോഗിക്കുന്നതിന് ഇന്ത്യൻ ഓവർസീസ് ബാങ്കുമായി ചർച്ച നടത്തി. കണ്ണായ സ്ഥലങ്ങളിൽ ഐഒബി കെട്ടിടം നിർമിച്ചു നൽകിയാൽ വാടകകിട്ടും.ക്രിയാത്മക വിമർശനത്തിനു പകരം ദൈവത്തിന്‍റെ വസ്തു പതിച്ചുകൊടുക്കാൻ പോകുന്നതായ വിവാദം ഉയർന്നത് ഖേദകരമാണെന്നും മന്ത്രി പറഞ്ഞു.

ആദിവാസികൾക്കായി പണം ചെലവഴിക്കുന്നതിന്‍റെ ഗുണം ആ മേഖലയ്ക്കുണ്ടായില്ലെന്നും ഇതേവരെ ചെലവാക്കിയ തുകയെക്കുറിച്ച് സോഷ്യൽ ഓഡിറ്റുപോലും നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സ്കൂൾതലം മുതൽ പിജിവരെ 70000 ആദിവാസി കുട്ടികൾ പഠിക്കുന്നതിൽ 20000 പേർക്ക് ഇന്‍റർനെറ്റ്, മൊബൈൽ കണക്ടിവിറ്റി ഇല്ലെന്നും 60 ഇടങ്ങളിൽ വൈദ്യുതി എത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.