കൊല്ലം: ശാസ്താംകോട്ടയിൽ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ ഭർത്താവ് കിരണിന്റെ മൊഴി പുറത്ത്. വിസ്മയയെ മുന്‍പ് മര്‍ദിച്ചിട്ടുണ്ട്. പക്ഷേ മരിക്കുന്നതിന്റെ തലേന്ന് മർദിച്ചിട്ടില്ല, വിസ്മയയുടെ ശരീരത്തില്‍ കണ്ടെത്തിയ മര്‍ദനത്തിന്റെ പാട് മുന്പുണ്ടായതാണെന്നും കിരൺ മൊഴി നൽകി.
വിസ്മയയുടെ വീട്ടുകാർ നൽകിയ കാറിനെച്ചൊല്ലി പ്രശ്നമുണ്ടായിരുന്നുവെന്നും, ഇതിന്റെ പേരിൽ പല തവണ വഴക്കുണ്ടായതായും കിരൺ പോലീസിനോട് സമ്മതിച്ചു. അതേസമയം, കിരണിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമാണ് അദ്ദേഹത്തിനെതിരേ കേസെടുത്തത്.
കാറിന്റെ പേരിൽ വഴക്കുണ്ടായിരുന്നു, വിസ്മയയെ മുൻപും മർദിച്ചിട്ടുണ്ട്: കിരണിന്റെ മൊഴി
01:23 PM Jun 22, 2021 | Deepika.com