മഞ്ഞുരുകുമോ? മോദി കാഷ്മീരിലെ കക്ഷിനേതാക്കളുടെ യോഗം വിളിച്ചു

09:41 AM Jun 19, 2021 | Deepika.com
ന്യൂഡൽഹി: സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതുൾപ്പെടെ ചർച്ചകൾ നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച കാഷ്മീരിലെ കക്ഷിനേതാക്കളുടെ യോഗം വിളിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് യോഗമെന്നാണ് വിവരം.

സർവകക്ഷി യോഗം സംബന്ധിച്ച് തങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് മുതിർന്ന ജമ്മു കാഷ്മീർ നേതാവ് പറഞ്ഞു. ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ജമ്മു കാഷ്മീർ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ, ഉന്നത സുരക്ഷാ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം വിളിച്ചിരുന്നു.

കേന്ദ്ര തീരുമാനത്തെ സിപിഎം സ്വാഗതം ചെയ്തു. എന്നാൽ സംസ്ഥാനത്തിന്‍റെ ഭരണഘടനാ പദവി പുന:സ്ഥാപിക്കാതെ സഹകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് മുൻമുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. കാഷ്മീരിന്‍റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതു ലക്ഷ്യമിട്ടു രൂപീകരിച്ച സപ്തകക്ഷി സഖ്യമായ പിഎജിഡി ആശയവിനിമയത്തിൽ പങ്കെടുക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്.

മെഹബൂബ മുഫ്തിയുടെ പിഡിപിയുമായുള്ള സഖ്യം ബിജെപി അവസാനിപ്പിച്ചതോടെ 2018 ജൂണിലാണു കാഷ്മീരിൽ രാഷ്ട്രപതി ഭരണം നിലവിൽവന്നത്. ഇതിനു ശേഷം ഇവിടെ തെര‍ഞ്ഞെടുപ്പു നടന്നിട്ടില്ല. 2019 ഓഗസ്റ്റില്‍ കേന്ദ്രസർക്കാർ ജമ്മു കാഷ്മീരിന്‍റെ പ്രത്യേക ഭരണഘടനാ പദവി എടുത്തു കളഞ്ഞ്, രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളായി സംസ്ഥാനത്തെ വിഭജിച്ചു.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം കാഷ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പും നടത്തിയേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളിലെ ആശങ്ക ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പു കമ്മിഷൻ ഇതിനുള്ള അനുമതി നിഷേധിച്ചിരുന്നു.