കോൽക്കത്ത: ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പു വിജയം ചോദ്യംചെയ്ത് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് കൽക്കട്ട ഹൈക്കോടതി ജൂൺ24ലേക്കു മാറ്റി.
മേയ് രണ്ടിന് അർധരാത്രിവരെ നീണ്ട പോളിംഗിൽ കൃത്രിമം നടത്തിയാണ് സുവേന്ദു ജയിച്ചതെന്ന് ഹർജിയിൽ പറയുന്നു. വോട്ടെണ്ണലിന്റെ ഘട്ടത്തിൽ 11 തവണ സുവേന്ദുവിനെ മമത കടത്തിവെട്ടിയിരുന്നു. എന്നാൽ, അവസാന നാലുമണിക്കൂറിൽ വോട്ട് നില മാറിമറിഞ്ഞു. 1700 വോട്ടുകൾക്കാണ് മമത പരാജയപ്പെട്ടത്.
മമതയുടെ അനന്തരവൻ അഭിഷേക് ബാനർജിയുടെ സുഹൃത്ത് സഞ്ജയ് ബസു ആണ് ഹർജി നൽകിയത്. നന്ദിഗ്രാമിൽ മമതയോടു വിജയിച്ച സുവേന്ദുവിനെ ബിജെപി പ്രതിപക്ഷ നേതാവുമാക്കി.
സുവേന്ദുവിനെതിരായ മമതയുടെ ഹർജി 24നു പരിഗണിക്കും
02:20 AM Jun 19, 2021 | Deepika.com