മരംകൊള്ളയിൽ ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് 24ന് യുഡിഎഫ് ധർണ

07:42 PM Jun 18, 2021 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി നടന്ന മരം കൊള്ളയെ കുറിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമോ ജുഡീഷൽ അന്വേഷണമോ നടത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ ജൂൺ 24ന് മണ്ഡലാടിസ്ഥാനത്തിൽ ആയിരം കേന്ദ്രങ്ങളിൽ ധർണ നടത്തുമെന്ന് കണ്‍വീനർ എം.എം.ഹസൻ അറിയിച്ചു.

രാവിലെ 11 മുതൽ ഒന്നു വരെ സർക്കാർ ഓഫീസുകൾക്ക് മുന്നിൽ കോവിഡ് മാനദണ്ഡം പാലിച്ചാകും ധർണ സംഘടിപ്പിക്കുക. ആൾക്കൂട്ടം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

വയനാട്ടിലെ മുട്ടിലും എറണാകുളം, ഇടുക്കി, പത്തനംതിട്ട, തൃശൂർ പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ നടന്ന വനം കൊള്ള സമീപകാലത്തെ വൻ അഴിമതിയാണ്. വന മാഫിയയും ഉദ്യോഗസ്ഥരും സിപിഎമ്മും സിപിഐയും ഉൾപ്പെട്ട സംഘമാണ് അഴിമതിക്ക് പിന്നിലുള്ളത്. വനംകൊള്ളയ്ക്ക് കൂട്ടുനിന്ന റവന്യൂ-ഫോറസ്റ്റ് വകുപ്പുകളിലെ മുൻ മന്ത്രിമാർക്കും മുഖ്യമന്ത്രിക്കുമുള്ള പങ്കിനെക്കുറിച്ച് കുറിച്ച് അന്വേഷിച്ചാൽ മാത്രമേ വനംകൊള്ളയുടെ ചുരുളുകൾ അഴിയൂ.

ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് ലോക്ഡൗണിന്‍റെ മറവിൽ നടന്ന മരംകൊള്ളയെ കുറിച്ച് സമഗ്ര അന്വേഷണത്തിന് സർക്കാർ തയാറാകുന്നില്ലെങ്കിൽ അതിനെതിരെ ശക്തമായ സമരം നടത്താനാണ് യുഡിഎഫ് തീരുമാനം.