ഇന്ധന വില വർധനയിൽ "തീപിടിച്ച്' നിയമസഭ

01:05 PM Jun 09, 2021 | Deepika.com
തിരുവനന്തപുരം: ഇന്ധന വില വർധനയെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ തർക്കം. അധിക വരുമാനം സംസ്ഥാനം വേണ്ടെന്നു വയ്ക്കണമെന്ന് പ്രതിപക്ഷം സഭയിൽ ആവശ്യപ്പെട്ടു. എന്നാൽ വില വർധനയുടെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനല്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.

ഇന്ധന വില വർധനയ്ക്കെതിരെ എൻ. ഷംസുദ്ദീൻ എംഎൽഎയാണ് അടിയന്തപ്രമേയ നോട്ടീസ് നൽകിയത്. പെട്രോൾ, ഡീസൽ വിലവർധന മൂലം ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ഖജനാവിലേക്ക് പണം കണ്ടെത്താനുള്ള മികച്ച മാർഗമായി കേന്ദ്രവും സംസ്ഥാന സർക്കാരും ഇന്ധന വിലയെ കാണുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. പെട്രോൾ വിലയല്ല നികുതിയാണ് കൂടുന്നതെന്നും ജനങ്ങളെ പിഴിഞ്ഞ് കിട്ടുന്നത് പോന്നോട്ടെ എന്നാണ് സംസ്ഥാന സർക്കാർ നയമെന്നും ഷംസുദീൻ കുറ്റപ്പെടുത്തി.

ഉമ്മൻ ചാണ്ടി സർക്കാർ ഏഴ് തവണ അധിക വരുമാനം വേണ്ടെന്നുവച്ചു. ആ മാതൃക എന്ത് കൊണ്ട് പിണറായി സർക്കാർ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. പാവങ്ങളുടെ സർക്കാർ എന്ന് പറയുമ്പോൾ എന്ത് കൊണ്ട് സഹായിക്കുന്നില്ല? കോവിഡ് കാലത്ത് എങ്കിലും അധിക നികുതി ഒഴിവാക്കണമെന്നും ഷംസുദീൻ സഭയിൽ പറഞ്ഞു.

ഇന്ധന വില ജിഎസ്ടിയിൽ കൊണ്ടുവന്നാൽ എന്താണ് കുഴപ്പമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു.

അതേസമയം ഇന്ധന വില വർധന സ്ഥിതി ഗുരുതരമാണെന്ന് ധനമന്ത്രി പറഞ്ഞു. പക്ഷേ വില വർധനവിൽ ഉത്തരവാദിത്തം സംസ്ഥാനത്തിന് അല്ല. മറ്റു സംസ്ഥാനങ്ങളിലെ അത്ര നികുതി കേരളത്തിൽ ഇല്ല. സംസ്ഥാനത്തെ വിമർശിക്കുന്ന പ്രതിപക്ഷം കേന്ദ്ര സർക്കാരിനെതിരെ നോട്ടീസിൽ ഒന്നും പറയുന്നില്ല.

ഒന്നാം മോദി സർക്കാർ കാലത്ത് കോൺഗ്രസ്‌ ഇന്ധന വില വർധനവിൽ നിശബ്ദരായിരുന്നു. ഇന്ത്യയിൽ കൂടുതൽ നികുതി കോൺഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാനിലാണ്. ഇന്ധനവില വർധനക്കെതിരെ ഒരുമിച്ചു നിൽക്കാം പക്ഷെ സഭ നിർത്തി ചർച്ച വേണ്ടെന്നും ധനമന്ത്രി സഭയിൽ പറഞ്ഞു.

37 ദിവസം കൊണ്ട് 21 തവണ വില കൂട്ടിയെന്ന് സതീശൻ പറഞ്ഞു. നടക്കുന്നത് നികുതി കൊള്ളയാണ്. 40 ശതമാനം മുതൽ 50 ശതമാനം വരെ സംസ്ഥാനത്തു നികുതി കൂടി. നികുതി കുറച്ചില്ലെങ്കിൽ ആനുകൂല്യങ്ങൾ എങ്കിലും കൊടുക്കണം.

കെഎസ്ആർടിസി ബസിനും മത്സ്യ ബന്ധന ബോട്ടുകൾക്കും ഓട്ടോ ടാക്സികൾക്കും ഇളവ് കൊടുത്തു കൂടെയെന്നും പ്രതിപക്ഷ നേതാവ് സഭയിൽ ചോദിച്ചു. ഇവർക്ക് ഫ്യൂൽ സബ്‌സിഡി എങ്കിലും കൊടുക്കണം. കേന്ദ്രം വില കൂട്ടുമ്പോൾ സംസ്ഥാന സർക്കാർ ഉള്ളിൽ സന്തോഷിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.

ധനമന്ത്രിയുടെ മറുപടിയോടെ അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.