ജീവനക്കാരും ഓഫീസുമില്ല; പ്രവർത്തനം തുടങ്ങാനാവാതെ ജെ.ബി കോശി കമ്മീഷൻ

01:21 PM Jun 08, 2021 | Deepika.com
തിരുവനന്തപുരം: ജീവനക്കാരും ഓഫീസും അനുവദിക്കാത്തതിനാൽ പ്രവർത്തനം തുടങ്ങാനാവാതെ ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ. ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ പ്രശ്നങ്ങൾ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവയെക്കുറിച്ചു പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷനാണ് പ്രവര്‍ത്തനം തുടങ്ങാനാവാതെ വലയുന്നത്.

കമ്മീഷന്‍ അംഗങ്ങളെയും സെക്രട്ടറിയേയും തീരുമാനിച്ച് ആറുമാസമായിട്ടും ഓഫീസ് സജ്ജമാക്കുകയോ ജീവനക്കാരെ നിയമിക്കുകയോ ചെയ്തിട്ടില്ല. ജീവനക്കാരുടെ നിയമനത്തിന്‍റെ നടപടികള്‍ ധനകാര്യവകുപ്പില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ജസ്റ്റീസ് ജെ.ബി കോശി പറയുന്നു.

ജീവനക്കാരെ നല്‍കിയാല്‍ കമ്മീഷന്‍ പൂര്‍ണതലത്തില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാട്ന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് കോശി ചെയർമാനായ സമിതിയിൽ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് ഐഎഎസ് (റിട്ട.), ജേക്കബ് പുന്നൂസ് ഐപിഎസ് (റിട്ട.) എന്നിവർ അംഗങ്ങളാണ്.