കുഴല്‍പ്പണക്കേസ്: 1.12 കോടിയും സ്വര്‍ണവും പിടികൂടിയെന്ന് മുഖ്യമന്ത്രി

11:36 AM Jun 07, 2021 | Deepika.com
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസിന്‍റെ അന്വേഷണ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയൻ സഭയില്‍ വ്യക്തമാക്കി. കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നല്‍കിയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കൊടകര കേസില്‍ അന്വേഷണം തുടരുകയാണ്. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. തൃശൂര്‍ റേഞ്ച് ഡിഐജിയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. 20 പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്തുവെന്ന കാര്യം മുഖ്യമന്ത്രി സഭയെ അറിയിച്ചു.

1.12 കോടി രൂപയും സ്വര്‍ണവും ഇതിനകം പിടികൂടിയിട്ടുണ്ട്. 96 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഇഡി കേരള പോലീസിനോട് ആവശ്യപ്പെട്ട രേഖകള്‍ ജൂണ്‍ ഒന്നിന് കൈമാറിയെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.