കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് വർധിപ്പിച്ചത്. കേരളത്തിലെ പെട്രോൾ വില സെഞ്ചുറിക്കരികെയാണ്. തിരുവനന്തപുരം ജില്ലയിൽ പെട്രോൾ ലിറ്ററിന് 97.29 രൂപയും ഡീസലിന് 92.62 രൂപയുമായി. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 95.41 രൂപയും ഡീസലിന് 90.85 രൂപയുമാണ് വില.
കോവിഡും ലോക്ഡൗണുകളും ജനങ്ങള്‍ക്കു സൃഷ്ടിച്ച കൊടിയ ദുരിതങ്ങള്‍ക്കും വരുമാന, തൊഴില്‍ നഷ്ടങ്ങള്ക്കുമിടെ ഈ വര്‍ഷം മാത്രം 44 തവണ ഇന്ധന വില കൂട്ടി. ഇടയ്ക്കു കണ്ണില്‍ പൊടിയിടാനായി വെറും നാലു തവണ നാമമാത്ര പൈസ കുറച്ചത്.
രാജ്യത്തെ 135 ജില്ലകളിലെ പെട്രോള്‍ വില സെഞ്ചുറിയും കടന്നു കുതിക്കുകയാണ്. ഇവയിലേറെയും മധ്യപ്രദേശ്, രാജസ്ഥാന്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലുങ്കാന, ജമ്മു കാഷ്മീര്‍ സംസ്ഥാനങ്ങളിലാണ്.
2008ല്‍ ഡോ. മന്മോഹന് സിംഗ് സര്‍ക്കാരിന്റെ ഭരണകാലത്തു ക്രൂഡ് ഓയില്‍ വില ബാരലിന് 132.47- 145.31 ഡോളര്‍ വരെ കൂടിയപ്പോഴും ഇന്ത്യയില്‍ പെട്രോളിന് 50.62 രൂപയും ഡീസലിന് 34.86 രൂപയുമായി രുന്നു വില. ഇപ്പോള്‍ ക്രൂഡ് ബാരല്‍ വില 71 ഡോളര്‍ ഉള്ളപ്പോഴാകട്ടെ രാജ്യത്ത് ചില്ലറ വില്പനവില ഇരട്ടിയാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം മേയ് നാലു മുതല്‍ 18 തവണയാണു വില കൂട്ടിയത്. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ആസാം തെരഞ്ഞെടുപ്പിനായി 23 ദിവസം തുടര്‍ച്ചയായി പെട്രോള്‍, ഡീസല്‍ വില മരവിപ്പിക്കാനും മോദി സര്‍ക്കാര്‍ മറന്നില്ല. പെട്രോളിന്റെ വിലനിയന്ത്രണം 2010ലും ഡീസലിന്റേതു 2014ലും സര്‍ക്കാര്‍ ഉപേക്ഷിച്ചതിന്റെ മറവിലാണ് എണ്ണക്കമ്പനികള്‍ വിലകൂട്ടല്‍ പതിവാക്കിയത്.
നികുതികളും തീരുവകളും കുറച്ചു പെട്രോള്‍, ഡീസല്‍ വില കുറയ്ക്കണമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പണപ്പെരുപ്പം കുറയ്ക്കാന്‍ ഇന്ധന വില കുറയ്ക്കാതെ തരമില്ലെന്നു റി സര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കുന്നു. പെട്രോളിനും ഡീസലിനുംമേല്‍ കേന്ദ്രവും സംസ്ഥാനങ്ങളും ചുമത്തുന്ന എക്സൈസ് തീരുവ, സെസ്, നികുതികള്‍ എന്നിവ ഏകോപിപ്പിച്ചു ക്രമീകരിക്കേണ്ടതുണ്ടെന്നും റിസര്‍വ് ബാങ്കിന്റെ ധനകാര്യനയ സമിതി (എംബിസി) ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചയാണ് ഇന്ധന വില കൂടുന്നതിനു കാരണമെന്നു 2013ല്‍ കുറ്റപ്പെടുത്തിയതു സാക്ഷാല്‍ നരേന്ദ്ര മോദി ആയിരുന്നു. ബിജെപി അധികാരത്തിലേറിയാല്‍ പെട്രോളിനും ഡീസലിനും പാച കവാതകത്തിനും വില കുറയ്ക്കുമെന്നും മോദി വാഗ്ദാനം ചെയ്തിരുന്നു.
ആരോടു പറയാൻ, ആരു കേൾക്കാൻ..! ഇന്ധനവില ഇന്നും കൂടി
05:38 AM Jun 07, 2021 | Deepika.com