കൊടകര കേസ് പ്രതികൾക്ക് സിപിഎം ബന്ധം; സുരേന്ദ്രനെ പരിഹാസ്യനാക്കാൻ ശ്രമമെന്ന് കുമ്മനം

04:20 PM Jun 06, 2021 | Deepika.com
കൊച്ചി: കൊടകര കുഴൽപ്പണക്കേസിലെ പ്രതികൾ സിപിഎമ്മുകാരും സിപിഐക്കാരുമാണെന്ന് ബിജെപി. ഇത് മറച്ച് വച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്. പോലീസ് അന്വേഷണം പക്ഷപാതപരമാണെന്നും ബിജെപി നേതാക്കൾ കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കുമ്മനം രാജശേഖരൻ പറഞ്ഞു.

കൊടകര ഹവാല കേസ് പാർട്ടിയെ തകർക്കാനുള്ള സിപിഎം കരുനീക്കമാണ്. ബിജെപിക്കെതിരെ പോലീസിനെ ദുരുപയോഗിക്കുന്നു. എംഎൽഎയ്ക്കും എഐഎസ്എഫ് നേതാക്കൾക്കും പങ്കുണ്ട്. ബിജെപിയെ കരിതേച്ച് ജനമധ്യത്തിൽ ഒറ്റപ്പെടുത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ ധര്‍മരാജന്‍ പരാതിക്കാരനാണ്. അദ്ദേഹത്തിന്‍റെ ഫോണ്‍ പരിശോധിച്ച് ആരെല്ലാം വിളിച്ചിട്ടുണ്ടോ അവരെയെല്ലാം തേടിപ്പിടിച്ച് ചോദ്യം ചെയ്യാന്‍ വിളിക്കുന്നതിന്‍റെ ഉദ്ദേശം എന്താണെന്നും കുമ്മനം ചോദിച്ചു. സിപിഎം നേതാക്കളെ ചോദ്യം ചെയ്തതിന്‍റെ വിവരങ്ങൾ പോലീസ് പുറത്തുവിടുന്നില്ല. അന്വേഷണത്തിൽ തൃപ്തിയില്ല. പോലീസ് സിപിഎം പ്രവർത്തകരെ പോലെ നീങ്ങുന്നുവെന്നും കുമ്മനം പറഞ്ഞു.

കുറച്ചുനാളായി ബിജെപിയെ മാധ്യമങ്ങളും സിപിഎമ്മും വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും കുമ്മനം പറഞ്ഞു. ബിജെപിയെ പ്രവർത്തിക്കാൻ അനുവദിക്കില്ല എന്ന സിപിഎം നിലപാട് ഫാസിസമാണ്. കെ. സുരേന്ദ്രനെ പരിഹാസ്യനാക്കാനാണ് ശ്രമം. നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് പാർട്ടിയെ ഛിന്നഭിന്നമാക്കാൻ അനുവദിക്കില്ല. നേതാക്കളെല്ലാം ഒറ്റക്കെ‌ട്ടാണ്, പാർട്ടി പ്രവർത്തകർ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും കുമ്മനം പറഞ്ഞു.

കൊച്ചിയിൽ ഹോട്ടലിൽ ബിജെപി കോർ കമ്മിറ്റി യോഗം സർക്കാർ അനുമതി നിഷേധിച്ചത് പക്ഷപാതപരമാണ്. സർക്കാരിന്‍റെ ഉന്നതങ്ങളിൽ നിന്നുള്ള നിർദേശപ്രകാരമാണ് സർക്കാർ നടപടി. സർക്കാരിന്‍റെ ഫാസിസ്റ്റ് നീക്കങ്ങൾ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. ബിജെപി കോർ കമ്മിറ്റി യോഗം സർക്കാർ ഇടപെട്ട് വിലക്കിയെന്നും കുമ്മനം പറഞ്ഞു.

കീഴ്വഴക്കങ്ങളുടെ ലംഘനമാണ്, ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണ്. ബിജെപിയോട് മാത്രമാണ് ഈ വിവേചനമെന്നും കുമ്മനം കൂട്ടിച്ചേർത്തു. കെ. സുരേന്ദ്രൻ, വി.മുരളീധരൻ എന്നിവരും കുമ്മനത്തോടൊപ്പം വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.