മധ്യപ്രദേശിൽ 3,500 ജൂനിയർ ഡോക്ടർമാർ രാജി വച്ചു

05:59 AM Jun 05, 2021 | Deepika.com
ഭോപ്പാൽ: മധ്യപ്രദേശില്‍ ആറ് മെഡിക്കല്‍ കോളജുകളില്‍ നിന്നുള്ള 3,500 ജൂനിയര്‍ ഡോക്ടര്‍മാര്‍ രാജി വച്ചു. സ്റ്റൈപ്പന്‍ഡ് തുക വര്‍ധിപ്പിക്കണമെന്നും കുടുംബാംഗങ്ങള്‍ക്ക് ആശുപത്രികളില്‍ മെച്ചപ്പെട്ട ചികിത്സ സൗകര്യം നല്‍കണമെന്നും ആവശ്യപ്പെട്ട് നാല് ദിവസങ്ങളായി ഇവര്‍ നടത്തിവന്ന സമരം നിയമ വിരുദ്ധമാണെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ പരാമര്‍ശത്തിനു പിന്നാലെയാണ് നടപടി.

24 ശതമാനം സ്റ്റൈപ്പൻഡും ആറ് ശതമാനം വാർഷിക സ്റ്റൈപ്പൻഡും വർദ്ധിപ്പിക്കണമെന്നും കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ചാൽ ആശുപത്രികളിൽ തങ്ങൾക്ക് കിടക്കകൾ സംവരണം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ജൂനിയർ ഡോക്ടർമാർ സമരം ചെയ്യുന്നത്.

ഇവരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുമെന്ന് സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞെങ്കിലും രേഖാമൂലമുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. കോവിഡ് പ്രതിസന്ധിക്കിടെ ഇവര്‍ നടത്തിവരുന്ന പണിമുടക്ക് മൂലം രോഗികളും ഇവരുടെ കുടുംബാംഗങ്ങളും ദുരിതമനുഭവിക്കുകയാണെന്ന മധ്യപ്രദേശ് സര്‍ക്കാര്‍ പറഞ്ഞിരുന്നു.

ഡോക്ടർമാർ ഉടൻ തന്നെ ജോലിയിലേക്ക് തിരിച്ചെത്തിയില്ലെങ്കിൽ അവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിരുന്നു. കോടതിയുടെ നിർദേശത്തിനു പിന്നാലെ ജബൽപൂരിലെ മധ്യപ്രദേശ് മെഡിക്കൽ സർവകലാശാല 450 ജൂനിയർ ഡോക്ടർമാരുടെ രജിസ്ട്രേഷൻ റദ്ദാക്കി.

ഇതിനു പിറകെയാണ് സംസ്ഥാനത്തെ എല്ലാ ജൂനിയർ ഡോക്ടർമാരും രാജിവച്ചതായി അറിയിച്ചത്. "ഞങ്ങൾക്ക് മെച്ചപ്പെട്ട സുരക്ഷ വേണം. ഞങ്ങൾക്കോ ഞങ്ങളുടെ കുടുംബങ്ങൾക്കോ രോഗം ബാധിച്ചാൽ കിടക്കകളില്ല.- ജൂനിയർ ഡോക്ടർമാരുടെ അസോസിയേഷൻ അംഗം ഡോ. സൗരഭ് തിവാരി പറഞ്ഞു.