"മിഷൻ ചോക്സി' സംഘം മടങ്ങുന്നു

10:49 PM Jun 04, 2021 | Deepika.com
ന്യൂഡൽഹി: മിഷൻ ചോക്സി സംഘം മടങ്ങുന്നു. ചോക്സിയുടെ അഭിഭാഷകർ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയിൽ വാദം കേൾക്കുന്നതു ഡൊമിനിക്കൻ ഹൈക്കോടതി ജൂലൈ വരെ നീട്ടിവച്ചതോടെയാണ് സംഘം മടങ്ങുന്നത്.

എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ, സിബിഐ ബാങ്ക് സെക്യൂരിറ്റീസ് ആൻഡ് ഫ്രോഡ്സ് (മുംബൈ) തലവൻ എന്നിവരടങ്ങുന്ന എട്ടംഗ സംഘത്തെയാണു പബ്ലിക് പ്രോസിക്യൂട്ടർമാരെ സഹായിക്കാനായി ഡൊമിനിക്കയിലേക്ക് അയച്ചത്.

ചോക്സിക്ക് ഇപ്പോഴും ഇന്ത്യൻ പൗരത്വം ഉള്ളതിനാൽ വിട്ടുകിട്ടണം എന്ന് ഇവർ വാദിച്ചതായാണു റിപ്പോർട്ട്. അതേസമയം ആന്‍റിഗ്വയിലെ പൗരനായ ചോക്സിയെ ഇന്ത്യയിലേക്ക് അയയ്ക്കാൻ ഡൊമിനിക്കയ്ക്ക് അധികാരമില്ലെന്നു ചോക്സിയുടെ അഭിഭാഷകനും പറയുന്നു. ആന്‍റിഗ്വയിൽനിന്നു ഡൊമിനിക്ക വഴി ക്യൂബയിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ചോക്സി പിടിയിലായത് എന്നാണു ഡൊമിനിക്കൻ സർക്കാർ പറയുന്നത്.