ന്യൂഡല്‍ഹി: കോവിഡ് മരുന്നായ ഫാബിഫ്ളൂ അനധികൃതമായി സംഭരിച്ചുവെന്നും പൂഴ്ത്തിവെച്ചുവെന്നുമുള്ള പരാതിയില്‍ ഗൗതം ഗംഭീര്‍ ഫൗണ്ടേഷന് കുറ്റക്കാരെന്ന് കണ്ടെത്തി. ഇക്കാര്യം സ്ഥിരീകരിക്കുന്ന റിപ്പോർട്ട് ഡൽഹി സർക്കാരിന്റെ ഡ്രഗ് കൺട്രോളർ ഡൽഹി ഹൈക്കോടതിയിൽ നൽകി.
ഗൗതം ഗംഭീർ അടക്കമുള്ള രാഷ്ട്രീയക്കാർ വലിയ തോതിൽ കോവിഡ് മരുന്നും വാക്സിനും വാങ്ങിക്കൂട്ടിയത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഡ്രഗ് കൺട്രോളറോട് നേരത്തെ ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡ്രഗ് കൺട്രോളർ ഇന്ന് ഡൽഹി ഹൈക്കോടതിയിൽ ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകിയത്.
ഗൗതം ഗംഭീർ ഫൗണ്ടേഷൻ, മരുന്ന് ഡീലര്‍മാര്‍ എന്നിവരടക്കുമുള്ളവര്ക്കെതിരേ കാലതാമസമില്ലാതെ നടപടി സ്വീകരിക്കുമെന്ന് ഡ്രഗ് കണ്ട്രോളര് കോടതിയെ അറിയിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എ പ്രവീണ്‍ കുമാറും കുറ്റക്കാരനാണെന്നും ഡ്രഗ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമപ്രകാരം അവര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഓക്സിജന്‍ വിതരണം ചെയ്തത് സംബന്ധിച്ചാണ് കേസ്.
അതേസമയം, ആറ് ആഴ്ചയ്ക്കുള്ളില്‍ കേസിലെ പുരോഗതി സംബന്ധിച്ച് അറിയിക്കണമെന്നും ജൂലൈ 29ന് കേസ് വിചാരണയ്ക്കായി ലിസ്റ്റ് ചെയ്യുമെന്നും കോടതി അറിയിച്ചു.
കോവിഡ് മരുന്ന് പൂഴ്ത്തിവച്ചു; ഗൗതം ഗംഭീര്‍ ഫൗണ്ടേഷന് കുറ്റക്കാരെന്ന് ഡ്രഗ് കൺട്രോളർ
03:21 PM Jun 03, 2021 | Deepika.com