രവി പൂജാരിയെ കൊച്ചിയില്‍ എത്തിച്ചു

09:57 PM Jun 02, 2021 | Deepika.com
ബംഗളൂരു: ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ വാങ്ങിയ അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയില്‍ എത്തിച്ചു. ബംഗളൂരുവില്‍നിന്ന് എയര്‍ ഏഷ്യയുടെ വിമാനത്തിലാണ് പൂജാരിയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചത്.

സുരക്ഷാ ഭീഷണിയുള്ളതിനാല്‍ അദ്ദേഹത്തെ എടിഎസിന്‍റെ കസ്റ്റഡിയില്‍ സൂക്ഷിക്കും. തുടര്‍ന്ന് വ്യാഴാഴ്ച വിശദമായി ചോദ്യം ചെയ്യും. ബുധനാഴ്ച വൈകിട്ടോടെയാണ് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തി ക്രൈംബ്രാഞ്ച് സംഘം പൂജാരിയെ കസ്റ്റഡിയിലെടുത്തത്.

തുടര്‍ന്ന് പൂജാരിയെ വന്‍ സുരക്ഷാ സന്നാഹത്തോടെ ബംഗളൂരു വിമാനത്താവളത്തിലെത്തിച്ചു. ഇവിടെ നിന്നാണ് രാത്രിയോടെ വിമാനമാര്‍ഗം കൊച്ചിയിലെത്തിച്ചത്. കേസില്‍ ഇയാളുടെ പങ്കാളിത്തം സംബന്ധിച്ച വിവരം ശേഖരിക്കുന്നതിനായാണ് രവി പൂജാരിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനാണ് രവി പൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്.