ന്യൂനപക്ഷങ്ങൾ കൈവിട്ടുവെന്ന് അശോക് ചവാൻ സമിതി; പുതിയ കെപിസിസി അധ്യക്ഷൻ ഉടൻ

06:21 PM Jun 02, 2021 | Deepika.com
തിരുവനന്തപുരം: കാലാകാലങ്ങളായി കോൺഗ്രസിനെ തുണച്ചിരുന്ന ന്യൂനപക്ഷ വിഭാഗങ്ങൾ കൈവിട്ടതാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് കാരണമെന്ന് പരാജയത്തെക്കുറിച്ച് അന്വേഷിച്ച അശോക് ചവാൻ സമിതി. ഹൈക്കമാൻഡിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

അമിത ആത്മവിശ്വാസം തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കി. ഗ്രൂപ്പ് താത്പര്യങ്ങൾ ക്ഷീണമുണ്ടാക്കിയെന്നും അണികളുടെ വിശ്വാസം ആർജിക്കാൻ നേതൃത്വത്തിനായില്ലെന്നും താഴേത്തട്ടിൽ സംഘടനാ സംവിധാനം മോശമായത് തിരിച്ചടി രൂക്ഷമാക്കിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

റിപ്പോർട്ടിൽ നേതൃമാറ്റത്തെ പരാമർശിച്ചിട്ടില്ലെന്നാണ് വിവരമെങ്കിലും പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള ചർച്ചകൾക്കായി എഐസിസി നിരീക്ഷകൻ താരിഖ് അൻവർ ഉടൻ കേരളത്തിലെത്തും. മുല്ലപ്പള്ളി രാമചന്ദ്രന്‍റെ രാജി നേരത്തെ ഹൈക്കമാൻഡ് സ്വീകരിച്ചിരുന്നു. പുതിയ പ്രസിഡന്‍റ് എത്തുന്നതുവരെ സ്ഥാനത്തു തുടരാനാണ് മുല്ലപ്പള്ളിക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.

കെ.സുധാകരൻ കെപിസിസി പ്രസിഡന്‍റാകണമെന്ന ആവശ്യം അണികൾക്കിടയിൽ ശക്തമായി തുടരുകയാണ്. എന്നാൽ എ, ഐ ഗ്രൂപ്പുകൾക്ക് സുധാകരൻ സ്വീകാര്യനല്ല. അതിനാൽ ഇരു ഗ്രൂപ്പും ഒന്നിച്ച് സമവായം എന്ന നിലയിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പേരും മുന്നോട്ടുവയ്ക്കുമെന്ന് ഉറപ്പായിട്ടുണ്ട്. സുധാകരൻ എത്തുന്നത് ഏത് വിധേനയും തടയാനാണ് ഗ്രൂപ്പുകൾ ഒന്നിച്ച് കൊടിക്കുന്നിലിന്‍റെ പേര് നിർദ്ദേശിക്കുന്നത്.

എന്നാൽ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തപ്പോൾ ഗ്രൂപ്പുകളുടെ നിലപാട് പാടേ തള്ളിയ ഹൈക്കമാൻഡ് കെപിസിസി അധ്യക്ഷന്‍റെ കാര്യത്തിലും നയം തുടരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വരും ദിവസങ്ങളിൽ പിസിസി അധ്യക്ഷനുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങും.