കോവിഡ് സാഹചര്യം സഭ നിർത്തിവച്ച് ചർച്ച ചെയ്യണം; സഭയിൽ പ്രതിപക്ഷ ബഹളം

10:55 AM Jun 02, 2021 | Deepika.com
തിരുവനന്തപുരം: കോവിഡ് സാഹചര്യം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തളളിയതിനെത്തുടർന്ന് സഭയിൽ പ്രതിപക്ഷ ബഹളം. കേരളത്തിലെ ഉയരുന്ന മരണനിരക്കും രണ്ടാം തരംഗം പ്രതിരോധിക്കുന്നതിലെ വീഴ്ചയും ഉയർത്തിക്കാട്ടി ഡോ.എം.കെ. മുനീറാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

മരണത്തിനിടയാക്കുന്നത് രോഗാണുവിന്‍റെ ഏത് വകഭേദമാണ് എന്നതിനെ സംബന്ധിച്ച് പഠനങ്ങൾ ഉണ്ടായോയെന്ന് സംശയമുന്നയിച്ച എം.കെ. മുനീർ മൂന്നാം തരംഗം കുട്ടികളെ കൂടുതൽ ബാധിക്കുമെന്ന പഠനങ്ങൾ ചൂണ്ടിക്കാട്ടി ഇതിനെ നേരിടാൻ ഇപ്പോഴേ തയാറെടുക്കണമെന്നും ആവശ്യപ്പെട്ടു. മരണ നിരക്ക് കുറച്ചു കാണിക്കാൻ ശ്രമം ഉണ്ടെന്നും പത്തനംതിട്ട ജില്ലക്ക് വാക്സിൻ വിതരണത്തിൽ കൂടുതൽ പരിഗണന കിട്ടുന്നുവെന്നും മുനീ‌‌‌ർ ആരോപിച്ചു.

അതേസമയം, കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളെ പ്രതിപക്ഷം ഇകഴ്ത്തിക്കാട്ടാൻ ശ്രമിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ഇങ്ങനെയാണോ കോവിഡ് പ്രതിരോധത്തിനു പിന്തുണ നൽകുന്നതെന്നും മന്ത്രി ചോദിച്ചു. ദേശീയതലത്തിൽ 22 രോഗികളിൽ ഒന്നുമാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്പോൾ കേരളത്തിൽ മൂന്നിലൊന്നും റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

വാക്സിൻ വിതരണം ശാസ്ത്രീയമായാണെന്നും രണ്ടാം തരംഗത്തിന് മുമ്പ് തന്നെ മെഡിക്കൽ കപ്പാസിറ്റി കൂട്ടാൻ കേരളം ശ്രമിച്ചുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ ബഹളം ഉണ്ടായി. മരണനിരക്കിൽ ആരോഗ്യപ്രവർത്തകർക്കു പോലും സംശയമുണ്ടെന്നും വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നത് ഇകഴ്ത്തലല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

കേരളത്തിന്‍റെ പശ്ചാലത്തിൽ മരണനിരക്ക് തീരുമാനിക്കാൻ പഠനം വേണമെന്നും വി.ഡി. സതീശൻ പറഞ്ഞു. ആരോഗ്യ മന്ത്രി പരാമർശം പിൻവലിക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ രേഖ അനുസരിച്ചാണ് കോവിഡ് മരണം റിപ്പോർട്ട്‌ ചെയ്യുന്നതെന്നും കൂടുതൽ മരണം 70 നും 80 നും പ്രായം ഉള്ളവരിലാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.